ശ്ലോകം.33
നാരസിംഹവപുഃ സ്ഥൂലസടാഘട്ടിതഖേചരഃ
മേഘാരാവപ്രതിദ്വന്ദ്വിഘോരഗര് ജ്ജനഘോഷകഃ
123. നാരസിംഹവപുഃ
– മനുഷ്യന്റെയും സിംഹത്തിന്റെയും രൂപം കലര്‍ന്ന ഭയങ്കരമായ ശരീരം സ്വീകരിച്ചവന്. ബ്രഹ്മാവില്‍ നിന്ന് ഹിരണ്യകശിപു നേടിയ വരത്തിന്റെ വ്യവസ്ഥകള്‍ പാലിക്കാനും കൂടിയാണ് ആരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഈ ഭയങ്കരരൂപം ഭഗവാന് സ്വീകരിച്ചത്.
മകനായ പ്രഹ്ലാദനെ കൊല്ലാന്‍ ശ്രമിച്ചുപരാജയപ്പെട്ട ഹിരണ്യകശിപു പ്രഹ്ലാദനെ വിളിച്ചുവരുത്തി “കുലഹതകനായ നിന്റെ ബലം ആരാണ്?” എന്നു ചോദിച്ചു. “എന്റെയും അങ്ങയുടെയും സകല ജഗത്തിന്റെയും ബലം വൈകുണ്ഠന്‍ തന്നെ” എന്ന് പ്രഹ്ലാദന് മറുപടി പറഞ്ഞു. കോപംകൊണ്ട് മതിമറന്ന ഹിരണ്യകശിപു ‘ആഹരി എവിടെ ?’ എന്നു ചോദിച്ചുകൊണ്ട് അടുത്തുണ്ടായിരുന്ന തൂണില്‍ ഇടിച്ചു. തൂണ് പിളര്‍ന്നു. അതില്‍ നിന്ന് നരസിംഹരൂപത്തില്‍ ഭഗവാന് പുറത്തുവന്നു. ആ രൂപം നാരായണഭട്ടതിരിയുടെ വാക്കുകളില്‍ ഉദ്ധരിക്കാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: