എരുമേലി: ശബരിമല തീര്‍ത്ഥാടനം അപകടരഹിതമായ വിജയത്തിലെത്തിക്കുകയെന്ന ഉദ്യമം പൂര്‍ത്തിയാക്കി സേഫ് സോണ്‍ സമാപനം കുറിച്ചു. ശബരിമല സീസണിലെ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സേഫ് സോണ്‍ സുരക്ഷാപദ്ധതിയുടെ ഭാഗമായ കോട്ടയം എറണാകുളം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ എരുമേലിയിലെ പ്രവര്‍ത്തനമാണ് അംഗീകാരത്തിന് വഴിതെളിച്ചത്.
എരുമേലി സോണില്‍ 20 ക്ലാസുകളുടെ നിതാന്ത ജാഗ്രത പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചുവെന്നും നാട്ടുകാരും ചൂണ്ടിക്കാട്ടി. 70ഓളം പേര് രണ്ടും മൂന്നും ഡ്യൂട്ടിയിലായി എരുമേലിയുടെ നിയന്ത്രിത പോയിന്റുകളില്‍ നിലയുറപ്പിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങളും സുരക്ഷാ നടപടികള്‍ സ്വീകരിച്ചതും സേഫ് സോണ്‍ ശ്രദ്ധേയമാക്കി.
ശബരിമല തീര്‍ത്ഥാടന പാതയിലും എരുമേലിയുടെ വിവിധ മേഖലകളിലുമായി ഇരുപോളം വാഹനങ്ങളാണ് സേഫ് സോണ്‍ പദ്ധതിക്കായി മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗപ്പെടുത്തിയത്. തീര്‍ത്ഥാടനം അപകടരഹിതമായ സുരക്ഷയിലേക്ക് എത്തിച്ചതിന്റെ വിജയസൂചകമായി എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മാര്‍ച്ചും നടത്തി. 70ഓളം പേര് പങ്കെടുത്ത മാര്‍ച്ച് പാസ്റ്റിന് കോട്ടയം ആര്‍ടിഒ ടി.ജെ.തോമസ്, സെന്‍ട്രല്‍ സോണ്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ രവീന്ദ്രന്, ജോയിന്റ് ആര്‍ടിഒമാരായ സജി പ്രസാദ്, അനൂപ് വര്‍ക്കി, വി.കെ.ദിനേശ്, ജോര്‍ജി വര്‍ഗീസ്, അബ്ദുള്‍ നവാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: