സാമൂഹ്യമായ പ്രണവമന്ത്രജപത്തിനുശേഷം പതിവുപോലെ നാം ആന്തരമായ നിശബ്ദതയില്‍ മുഴുകിയിരിക്കണം. എന്നാല്‍ ഇന്നുമുതല്‍ ആ ശൂന്യമായ നിശബ്ദതയെ കേവലം അനുഭവിച്ചതുകൊണ്ടുമാത്രം നാം തൃപ്തരാകാന്‍ പാടില്ല. മനശ്ശാന്തിയുടെ ആ മുഹൂര്‍ത്തത്തില്‍ പ്രണവമന്ത്രം നമ്മോടുതന്നെ ഉച്ചരിക്കാന്‍ മനസ്സോട് നാം ആജ്ഞാപിക്കുക. അങ്ങനെ മനസ്സുകൊണ്ട് മന്ത്രജപം നടത്തുമ്പോള്‍ നമ്മുടെ രസനേന്ദ്രിയം നിശ്ചലമായിത്തന്നെയിരിക്കണമെന്നുള്ള കാര്യം ഓര്‍ക്കേണ്ടതായുണ്ട്. ഒരുപക്ഷേ ‘ഓം’ മന്ത്രോച്ചാരണം ആവര്‍ത്തിച്ചാവര്‍ത്തിച്ചു മനസ്സുകൊണ്ട് നടത്തുമ്പോള്‍ നിങ്ങളുടെ കണ്ഠനാളം അങ്ങുമിങ്ങും ചലിച്ചുവെന്ന് വന്നേക്കാം. കണ്ഠനാളത്തിന്റെ ചലനങ്ങളെയും രസനേന്ദ്രിയത്തിന്റെ പ്രകമ്പനങ്ങളെയും ‘കുറുനാവി’ ന്റെ ആട്ടങ്ങളെയും പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാനസികമന്ത്രോച്ചാരണവിഷയത്തില് വിജയിച്ചുവെന്ന് പറയാം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: