തിരുവനന്തപുരം : കാശ്മീര്‍ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ലഷ്കര്‍ ഇ തൊയ്ബ ഗള്‍ഫില്‍ നിന്ന് കണ്ണൂരില്‍ പണമെത്തിച്ചിരുന്നുവെന്ന് ആഭ്യന്തരമന്ത്രിതന്നെ നിയമസഭയില്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കേരളത്തിലെ 20 വര്‍ഷത്തെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ബിജെപി വക്താവ് അഡ്വ. വി.വി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ലഷ്കര്‍ ഇ തൊയ്ബയുടെ പണം കണ്ണൂരില്‍ എത്തിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ മാത്രമാണ് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ ആഭ്യന്തരമന്ത്രി നടത്തിയത്. ഇതിനപ്പുറം ഒന്നും പറഞ്ഞില്ല. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയില്‍നിന്നും കേരളത്തില്‍ ലഷ്കര്‍ ഇ തൊയ്ബയുടെ ഏജന്റുമാര്‍ ഉണ്ടെന്നും പണംവിതരണം നടത്തിയിട്ടുണ്ടെന്നും വ്യക്തമാണ്. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും ഇത് സമ്മതിച്ചിരുന്നു. കണ്ണൂരില്‍ പണമെത്തിയിട്ടുണ്ടെങ്കില് അത് ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലോ, വ്യക്തികളുടെ കൈവശമോ സംഘടനകളുടെ കൈവശമോ ആയിരിക്കും ലഭിച്ചിരിക്കുക. കണ്ണൂരില്‍ ആരുവഴി, ആരുടെ കൈകളില്‍ പണമെത്തിയിട്ടുണ്ടെന്നതും ആരൊക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതും ഇതിന്മേല് കൈകൊണ്ട നടപടികള്‍ എന്തൊക്കെയാണെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. സര്‍ക്കാര്‍ ഈ കേസില്‍ എന്തു നടപടി സ്വീകരിച്ചുവെന്നത് വ്യക്തമാക്കണം.
കാശ്മീര്‍ റിക്രൂട്ട്മെനൃ, കണ്ടെയ്നറില്‍ നോട്ട് കണ്ടെത്തിയ സംഭവം, നാറാത്ത് കേസ് ഇവയെല്ലാം ലീഗിന്റെ സമ്മര്‍ദ്ദംമൂലം അട്ടിമറിക്കപ്പെടുകയാണ്. മലപ്പുറത്ത് എന്‍.ഡി.എഫ് പരിശീലനത്തിെന്റ ഭാഗമായി നായ്ക്കളെ വ്യാപകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവമുണ്ടായിരുന്നു. തീവ്രവാദശക്തികളുടെ സമ്മര്‍ദ്ദഫലമായി ഇതിെന്റ അന്യേഷണവും അട്ടിമറിച്ചു. കേരളത്തിലെ തീവ്രവാദകേസുകള്‍ മുഴുവന്‍ എഴുതിതളളുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാജേഷ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: