107. ക്ഷീരാബ്ധിമഥനാധ്യക്ഷഃ – പാല്ക്കടല് കടയുന്നതിന് മേല്‍ നോട്ടം വഹിച്ചവന്. ദുര്‍വാസാവിന്റെ ശാപംകൊണ്ട് ജരാനരകള്‍ ബാധിച്ച ദേവന്മാര് ബ്രഹ്മാവിനോടൊപ്പം മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. അസുരന്മാരോട് സന്ധി ചെയ്യാനും ദേവാസുരന്മാര് യോജിച്ചു പാലാഴികടഞ്ഞ് അതില്‍ നിന്നുണ്ടാകുന്ന അമൃതം സേവിച്ച് ജരാനരകളകറ്റാനും ഭഗവാന് നിര്‍ദ്ദേശിച്ചു. ഭഗവാന്റെ നിര്‍ദ്ദേശമനുസരിച്ച് ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടഞ്ഞു. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴികടഞ്ഞു എന്നു പറയാമെങ്കിലും ഓരോ ഘട്ടത്തിലും മഹാവിഷ്ണുവിന് അതില്‍ ഇടപെടേണ്ടിവന്നു. അതില്‍ ചില സന്ദര്‍ഭങ്ങള്‍ തുടര്‍ന്നുള്ള നാമങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും എല്ലാ സംഭവങ്ങളും അറിയാന്‍ ഭാഗവതത്തെ ആശ്രയിക്കുന്നത് നന്ന്. നാരായണീയത്തിലെ 27, 28, 29 ദശകങ്ങളും വ്യാഖ്യാനവും വായിച്ചാല്‍ പാലാഴിമഥനത്തില്‍ നടന്ന കാര്യങ്ങളുടെ കാവ്യാത്മകമായ സംഗ്രഹം ലഭിക്കും. പാലാഴിമഥനത്തിന്റെ എല്ലാഘട്ടങ്ങളിലും നടന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അധ്യക്ഷനായി വര്‍ത്തിച്ച ഗുരുവായൂരപ്പനും ക്ഷീരാബ്ധിമഥനാധ്യക്ഷനെന്ന നാമം ഉചിതമാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: