ശബരിമല: മാസ്റ്റര്‍ പ്ലാന്‍ പദ്ധതിപ്രകാരം നടപ്പാക്കുന്ന പദ്ധതികളുടെ സ്ഥലനിര്ണയവ ുമായി ബന്ധപെട്ട് സന്നിധാനത്ത് ജനുവരി ആറിന് രാവിലെ പത്തിന് വാസ്തു സദസ് നടക്കും .
ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പദ്ധതികളുടെ വാസ്തു അറിയുന്നതിനാ്യി വാസ്തു വിദഗ്ധനായ കാണിപ്പയ്യൂര്‍ ഉള്‍പ്പെടെയുള്ള ആറ് വാസ്തു വിദഗ്ധരാണ് സദസില്‍ പങ്കെടുക്കുക. പ്രധാനപദ്ധതികളായ അപ്പം, അരവണ പ്ലാന്റിന്റെ സ്ഥാനം വലിയ നടപ്പന്തല്‍ ഇരുനിലയാക്കല്, മാളികപ്പുറം ക്ഷേത്രത്തിന്റെ പുനരുദ്ധാരണം തുടങ്ങി വാസ്തുപരമായി കാര്യങ്ങള്‍ വിലയിരുത്തിയശേഷമേ അപ്പം, അരവണ പ്ലാന്റ് എവിടെ സ്ഥാപിക്കണമെന്നകാര്യം അന്തിമമായി തീരുമാനിക്കൂ എന്ന മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാരി സമിതി ചെയര്മാന് കെ ജയകുമാര്‍ പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ക്ക് മകരവിളക്കു കാലത്ത് തന്നെ തുടക്കം കുറിക്കാനാണ് ആലോചന. ജനുവരി 15നകം വലിയ നടപ്പന്തലിന്റെ നവീകരണത്തിനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. വലിയ നടപ്പന്തല്‍ ഇടിച്ചുനിരത്തുമ്പോള്‍ ഇവിടെ ഉപയോഗിച്ചിരുന്ന ഇരുമ്പു സാധനങ്ങള്‍ ഉപയോഗിച്ച് പാണ്ടിത്താവളത്തിനു സമീപം സൗകര്യമായ വിശ്രമപ്പന്തല് ഒരുക്കുവാനും ആലോചനയുണ്ട്. പമ്പയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കും. പമ്പയിലെ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ താഴെത്തെ നിലയില്‍ ടോയ്ലറ്റ് ഒഴിവാക്കും.
ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ഷാവര്‍ഷം 20 ശതമാനത്തിലധികം വര്‍ധിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതനുസരിച്ച് തീര്‍ഥാടകര്‍ക്ക് ആവശ്യമായ അപ്പം, അരവണ എന്നിവയ്ക്ക് ക്ഷാമമുണ്ടാകാതിരിക്കാനാണ് സന്നിധാനത്ത് അത്യാധുനിക രീതിയിലുള്ള പ്രസാദ നിര്‍മാണ പ്ലാന്റ് നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇപ്രകാരം പ്ലാന്റിനോടു ചേര്‍ന്ന് തന്നെ വിതരണ കൗണ്ടറുകളും സ്ഥാപിച്ച് സന്നിധാനത്തെയും തിരുമുറ്റത്തെയും തിക്കും തിരക്കും ഒഴിവാക്കുകയും പ്രസാദം വാങ്ങിയശേഷം ബെയ്ലിപ്പാലം ചന്ദ്രാനന്ദന്‍ റോഡിലെത്തി തീര്‍ഥാടകര്‍ക്ക് മടങ്ങുന്നതിനുള്ള പദ്ധതിയാണ് ഉന്നതാധികാര സമിതി വിഭാഗം ചെയ്തിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പാണ്ടിത്താവളം ഭാഗത്താണ് പ്രസാദ മണ്ഡപം നിര്‍മിക്കേണ്ടത്. എന്നാല്‍, ഇത് ശ്രീകോവിലില്‍ നിന്ന് വളരെ ദൂരെയായതിനാല്‍ വാസ്തു നോക്കി ഉചിതമായ സ്ഥലത്ത് വാസ്തുശാസ്ത്ര വിധിപ്രകാരം പ്ലാന്റ് നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ജി രാമന്നായര് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ പന്നിക്കുഴിക്കു സമീപം അപ്പം, അരവണ പ്ലാന്റുകള്‍ക്കായി തറക്കല്ലിട്ടിരുന്നു. എന്നാല്‍, തുടര്‍നടപടികളായില്ല. ഇതിനിടെ രണ്ടു ഭരണസമിതികള്‍ മാറിമാറി വന്നെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. അന്ന് പ്ലാന്റിനു വേണ്ടി തറക്കല്ലിട്ടതിന്റെ ശിലാഫലകം അപ്രത്യക്ഷമായി. ഈ സ്ഥലത്ത് ഇപ്പോള്‍ ഹോട്ടലുകള്‍ സ്ഥാനംപിടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: