താമരശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ വീണ്ടും താമരശേരി രൂപതയുടെ ഇടയലേഖനം. റിപ്പോര്‍ട്ടിലുള്ള ജനങ്ങളുടെ ആശങ്കകള്‍ അവസാനിച്ചിട്ടില്ലെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു.
കര്‍ഷക ദ്രോഹ നടപടികള്‍ പിന്‍വലിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇതില്‍ പറയുന്നു. കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്.
ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ചില തല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നതായും ഇതിന്റെ ഭാഗമായാണ് വൈദികരേയും സമരസമിതി അംഗങ്ങളേയും കേസില്‍ കുടുക്കിയിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.പ്രതിസന്ധികളെ മറികടക്കാന്‍ ഏകമനസോടെ മുന്നോട്ടു വരണമെന്നും ലേഖനം ആഹ്വാനം ചെയ്യുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ള ആശങ്കയെ തുടര്‍ന്ന് കിട്ടുന്ന വിലക്ക് കൃഷിസ്ഥലം വില്‍ക്കുന്നതും മരം വില്‍ക്കുന്നതും ഒഴിവാക്കണമെന്ന് ലേഖനത്തില്‍ ആവശ്യപ്പെടുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ രണ്ടാം തവണയാണ് താമരശേരിരൂപത ഇടയലേഖനം പുറത്തിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: