തിരുവനന്തപുരം: പെന്ഷന് പ്രായം വര്‍ധിപ്പിച്ചാല്‍ റാങ്ക് ഹോള്‍ഡേഴ്സുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള ആലോചന നടക്കുന്നുവെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെയും മന്ത്രി ആര്യാടന് മുഹമ്മദിന്റെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും പെന്‍ഷന്‍പ്രായം 58 ആക്കുമെന്നാണ് ആര്യാടന് പറയുന്നത്. ഇത് ആര്യാടന്റെ വീട്ടുകാര്യമല്ല. അത്തരമൊരു തീരുമാനമെടുത്താല്‍ ആര്യാടനെ മന്ത്രിയെന്ന നിലയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ റാങ്ഖോള്ഡേഴ്സിനെ സംഘടിപ്പിച്ച് യുവമോര്‍ച്ച അതിശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും സുധീര്‍ മുന്നറിയിപ്പ് നല്കി.
അഡ്വൈസ് മെമ്മോ നല്കിയ 9300 കണ്ടക്ടര്‍ തസ്തികകളിലെ നിയമനങ്ങള്‍ പിഎസ്സിയും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും സുധീര്‍ ആരോപിച്ചു. 2011 ല്‍ റിപ്പോര്‍ട്ട് ചെയ്ത 9300 കണ്ടക്ടര്‍ ഒഴിവുകളിലേക്കുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അവസരം അട്ടിമറിക്കാനാണ് പിഎസ്സി ശ്രമിക്കുന്നത്. 2012 പരീക്ഷ നടത്തി യോഗ്യതയുള്ള 6000 പേരില്‍ നിന്ന് ലിസ്റ്റ് ചെയ്ത 9300 പേര്‍ക്ക് സപ്തംബര്‍ 5 മുതല്‍ പിഎസ്സി അഡ്വൈസ് മെമ്മോ അയച്ചിരുന്നു. ഇതിന്റെ കാലാവധി ഡിസംബര്‍ 5ന് കഴിയും. കാലാവധി കഴിഞ്ഞാല്‍ നിയമനങ്ങള്‍ നടക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവമോര്‍ച്ച മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. നിവേദനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ടപ്പോള്‍ നിയമനങ്ങള്‍ നടത്തുന്നതിന് നടപടി കൊക്കൈള്ളാനാകില്ലെന്ന മറുപടിയാണ് കെഎസ്ആര്‍ടിസി എംഡി നല്‍കിയത്. മുഖ്യമന്ത്രി പിഎസ്സി ചെയര്‍മാനോട് ബന്ധപ്പെട്ടശേഷം നടപടി സ്വീകരിക്കാമന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
പിഎസ്സി തങ്ങളുടെ കടമ മറന്ന് നിയമനങ്ങള്‍ മരവിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ്. യുവജനദ്രോഹനടപടികളില് നിന്നും പിഎസ്സിയും കെഎസ്ആര്‍ടിസിയും പിന്മാറണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: