കോഴിക്കോട്: ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സഹായിക്കുന്ന അപഹാസ്യമായ നിലപാടാണ് സി.പി.എം. നടപ്പിലാക്കുന്നതെന്ന് ബിജെപി വക്താവ് വി.കെ. സജീവന് കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിക്കു കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയെ താഴെ ഇറക്കുന്നതിന് പകരം ഉമ്മന്‍ചാണ്ടിയെ ഹീറോ ആക്കുന്ന പരിഹാസ്യമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കുനേരെ കണ്ണൂരില്‍ നടന്ന അക്രമം അങ്ങേയറ്റം അപലപനീയമാണ്. മുഖ്യമന്ത്രിക്കുനേരെ നടന്ന അക്രമണം ആഭ്യന്തര വകുപ്പിന്റേയും സിപിഎമ്മിന്റെയും ഗൂഡാലോചനയാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ സാധിക്കാത്ത ആഭ്യന്തരമന്ത്രി രാജിവെക്കണം.
മതാടിസ്ഥാനത്തില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും , മാസികകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സി.പി.എം മതേതരത്വത്തെ വികലമാക്കുകയാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും ന്യൂനപക്ഷപ്രീണനം നടത്താന്‍ മത്സരിക്കുകയാണ്. മുസ്ലീം സമുദായത്തെ മുഖ്യധാരയില്‍ നിന്നകറ്റാനും, സമൂഹത്തിന്റെ പൊതു പ്രശ്നങ്ങള്‍ പരിഗണിച്ച് വോട്ടുചെയ്യുന്നതിനു പകരം വോട്ടുബാങ്കായി മാത്രം നിലനിര്‍ത്താനും നടത്തുന്ന ഹീനതന്ത്രമാണിത്.
നരേന്ദ്രമോദിയെക്കുറിച്ച് ഭീതിപരത്തി വോട്ടുതട്ടാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. വി.പി. ശ്രീപത്മനാഭനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: