കോട്ടയം: കാര്‍ഷിക മേഖലയെ അവഗണിച്ചുള്ള വികസന നയം രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന് പറഞ്ഞു. കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ (ബിഎംഎസ്) നേതൃത്വത്തില്‍ തൃശൂരില്‍ ക്ഷേമനിധി ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും സംരക്ഷിക്കുവാനും കാര്‍ഷിക മേഖലയെ സംരക്ഷിക്കുവാനും സമഗ്രമായ നിയമനിര്‍മ്മാണം നടത്തണം. കര്‍ഷക തൊഴിലാളികളുടെ സാമൂഹിക സുരക്ഷ സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും ആനുകൂല്യങ്ങളുടെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമം ആക്കുക, കുറഞ്ഞ പെന്ഷന് ആയിരം രൂപയാക്കുക, ബോര്‍ഡില്‍ ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്തുക, ഉപാധിരഹിതമായി മുഴുവന്‍ അംഗങ്ങള്‍ക്കും പെന്ഷന് അനുവദിക്കുക, രജിസ്ട്രേഷന് നടപടികള്‍ ലളിതമാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണാസമരം നടത്തിയത്.
ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന്, ബിഎംഎസ് തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.മോഹന്‍ദാസ്, എം.കെ.ഉണ്ണികൃഷ്ണന്, പി.ഗോപാലന് നായര്‍, എ.സി.കൃഷ്ണന്, പി.കെ.അറുമുഖന്, കെ.ആര്.രാജന്, വി.എന്‍.രവീന്ദ്രന്, കെ.എന്‍.വിജയന്, പി.കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ നിന്നാരംഭിച്ച തൊഴിലാളി മാര്‍ച്ചിന് ടി.നാരായണന്, പി.ചെക്കോട്ടി, കെ.കണക്കറായ്, വി.എം.ഗോപി, കെ.എം.നാരായണകൈമള്‍, കെ.കൃഷ്ണന്‍കുട്ടി, ഗോപി കളളായി, സി.അച്യുതന്, പ്രേമനാഥന്‍, കെ.കുമാരന്, എന്‍.വിഷ്ണുദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: