കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട കേസില്‍ ഒരുവര്‍ഷത്തിനുശേഷമുള്ള മൊബെയില്‍ ഫോണ്‍വിളി വിവരങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ ലഭ്യമല്ലെന്ന് സത്യവാങ്മൂലത്തില്‍ ബിഎസ്എന്‍എല്‍ ഹൈക്കോടതിയെ അറിയിച്ചു.
ടിപി വധക്കേസ് അന്വേഷണോദ്യോഗസ്ഥനായ വടകര ഡിവൈഎസ്പി ഷൗക്കത്തലിയുടെ മൊബെയില്‍ ഫോണ്‍ വിളി വിവരങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ പരിശോധിക്കണമെന്ന് കാട്ടി ടിപി വധക്കേസ് പ്രതി ലംബോ പ്രദീപന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിഎസ്എന്‍എല്‍ കക്ഷിയായിരുന്നു.
എന്നാല്‍ ടിപി വധക്കേസ് വിചാരണക്ക് ഒരു മാസംകൂടി സമയം ഹൈക്കോടതി അനുവദിച്ചു. പ്രദീപന്റെ മൊഴിയെടുത്ത അവസരത്തിലും തൊണ്ടിയായ ലുങ്കി, വാള് എന്നിവ കണ്ടെടുത്തപ്പോഴും ഡിവൈഎസ്പി ഷൗക്കത്തലി അവിടെ ഉണ്ടായിരുന്നില്ല.
ഇത് തെളിയിക്കാനാണ് മൊബെയില്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കാന്‍ വിചാരണകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി ഹര്‍ജി തള്ളിയിരുന്നു.
ഹര്ജിക്കാരന് ആവശ്യപ്പെടുന്ന രേഖ ലഭ്യമല്ലെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വേറെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പ്രതിഭാഗത്തിന് കീഴ്ക്കോടതിയില്‍ ഹാജരാക്കാമെന്നും കീഴ്ക്കോടതിക്കത് നിയമാനുസൃതം തെളിവ് പരിശോധിച്ച് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.എന്നാല്‍ നവംബര്‍ 30 നുള്ളില്‍ വിചാരണ തീര്‍ക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടെന്നും തെളിവ് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രതിഭാഗം കോടതിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: