തിരുവനന്തപുരം: മാലിന്യ നിര്‍മാര്‍ജനവും സ്ഥലം ഏറ്റെടുക്കലിന്റെ ബുദ്ധിമുട്ടുമാണ് സംസ്ഥാനം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2009 വരെയുള്ള വിദ്യാഭ്യാസ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ ജില്ലകളില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഇതുവരെ നല്ല മാതൃകകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാലിന്യ പ്ലാന്റ് വരുന്നുവെന്ന് അറിയുമ്പോള്‍ തന്നെ അതിനെതിരെ എതിര്‍പ്പുകളും ഉയരുകയായി. എന്നാല്‍ ഈ വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാനമായ ബുദ്ധിമുട്ടുകളാണ് ഭൂമിയേറ്റെടുക്കലിന്റെ കാര്യത്തിലും നേരിടേണ്ടി വരുന്നത്. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ട് മാത്രമെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താവൂ. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് കളക്ടര്‍മാര്‍ ശ്രമിക്കണം. വികസനത്തിനായി ഏറ്റെടുക്കന്ന ഭൂമിയ്ക്ക് അര്‍ഹിക്കുന്ന വില നല്‍കാനും കളക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: