ജഗത്തിന്റെ സൃഷ്ടാവും നിയന്താവുമായ ഈശ്വരന് പ്രകൃതിയില്‍നിന്നും മനുഷ്യജീവനില്‍നിന്നും എന്നെന്നും ഭിന്നനാണെന്ന് ദ്വൈതികള്‍ വിശ്വസിക്കുന്നു. ഈശ്വരന് നിത്യന്. അതുപോലെ പ്രകൃതിയും ജീവന്മാരും നിത്യങ്ങള്‍. പ്രകൃതിക്കും ജീവനും അവസ്ഥാഭേദങ്ങളുണ്ട്; ഈശ്വരന് അതില്ല, എന്നും ഒരേ നില. എന്നാല്‍ ഈശ്വരന് സഗുണനാണ്; ശരീരമുണ്ടെന്നില്ല, ഗുണമുണ്ടെന്നുമാത്രം. മനുഷ്യഗുണങ്ങള്‍ ഈശ്വരനുണ്ട്; കൃപയുണ്ട്. നീതിയുണ്ട്. ഈശ്വരന് ശക്തനാണ്, സര്‍വ്വശക്തനാണ്; ഈശ്വരനെ പ്രാപിക്കാം, ഈശ്വരനോട് പ്രാര്‍ത്ഥിക്കാം. ഈശ്വരനെ സ്നേഹിക്കാം, ഈശ്വരന് ഇങ്ങോട്ടും സ്നേഹിക്കും. ഇങ്ങനെ മനുഷ്യപ്രകൃതിയോടുകൂടിയ ഒരാളാണ് ഈശ്വരന്. മനുഷ്യനുള്ള ദോഷങ്ങളൊന്നും ഈശ്വരനില്ല. അവന് അനന്തമനുഷ്യമഹിമയുണ്ട്. ഈശ്വരന് അനന്തകല്യാണഗുണനിധിയാകുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: