ഒരിക്കല്‍ ഇപ്രകാരം ഭക്തിഭാവം കൊണ്ട് ഉന്മത്തനായി നടക്കുന്ന അവസരത്തില്‍ ചൈതന്യദേവന്‍ ഒരു ഗൃഹത്തില്‍ എത്തിച്ചേര്‍ന്നു. അവിടുത്തെ ഭക്തന്മാരുടെ ഗൃഹമായിരുന്നു അത്. എന്ന് മാത്രമല്ല, ആ ഗൃഹസ്ഥരുടെ മകന് എത്രയോ കാലമായി ഏതോ മാരകമായ രോഗത്തിന് അടിമപ്പെട്ട് മരിച്ച് ജീവിച്ചുകൊണ്ട് ആ വീട്ടില്‍ കിടക്കുന്നുണ്ട്. ചൈതന്യദേവന്‍ ആ വീട്ടില്‍ കാലെടുത്ത് വയ്ക്കേണ്ട താമസം രോഗശയ്യയില്‍ കിടക്കുന്ന അവരുടെ മകന് ഇഹലോകവാസം വെടിഞ്ഞു.
സാധാരണഗതിയില്‍ മാതാപിതാക്കള്‍ എന്തു കരുതും? ആ മഹാപാപി കാലെടുത്തുവച്ച് എന്റെ സന്താനവും പോയി. അങ്ങനെയല്ലേ പറയുക? നമ്മുടെ സമുദായത്തിന്റെ രീതി അതാണ്. പക്ഷേ; ഈ ഭക്തന്മാര് അങ്ങനെ ചെയ്തില്ല. എന്നുമാത്രമല്ല, അവര്‍ കരുതിയത് ഇങ്ങനെയാണ്. മകന് മരിച്ചെങ്കില്‍ അത് ഞങ്ങളുടെ കര്‍മഫലം. പക്ഷേ, ഒരു മഹത്പുരുഷന് നമ്മുടെ വീട്ടില്‍ കാലെടുത്ത് വയ്ക്കുന്നത് എത്രയോ വലിയകാര്യം. അദ്ദേഹത്തെ സ്വീകരിച്ച് ഉപചരിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യം. അവര്‍ ചൈതന്യദേവനെ ഭക്തി ശ്രദ്ധയോടെ സ്വീകരിച്ച് ഉപചരിച്ചു. അദ്ദേഹത്തോടൊപ്പം ഭക്തിലഹരിയില്‍ ആറാടി ഈശ്വരനെ സ്തുതിച്ചു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: