ഒരുരുളച്ചോറിനുവേണ്ടി എല്ലാ ദിവസവും തിക്കിത്തിരക്കി, അടിപിടികൂടി, വാശിപിടിച്ചുകഴിയുന്ന ഒരു കാരാഗൃഹമെന്ന നിലമാറി ജഗത്ത് ഒരു ലീലാരംഗമായിച്ചമയുന്നു. അപ്പോള്‍ ഈ ജഗത്ത് അതിസുന്ദരമായിരിക്കും! ആ നിലയിലെത്തിയ മനുഷ്യന്നേ ‘ഹാ, ജഗത്ത് എത്ര മനോഹരം’ എന്നു പറയാനവകാശമുള്ളൂ. എല്ലാം നല്ലതെന്ന് പറയുവാനും അയാള്‍ക്കേ അവകാശമുള്ളൂ. ഈ സാക്ഷാത്കാരഫലമായി ഒരു വലിയ നന്മയുണ്ടാകാനുണ്ട്; പരസ്പരം സംഘര്ഷണസംഘട്ടനങ്ങളാല് ക്ലിഷ്ടമായിക്കഴിഞ്ഞുകൂടുന്ന ഈ ലോകത്തില്‍ സര്‍വ്വമനുഷ്യരും ആ പരമത്വത്തിന്റെ ലേശാംശം സാക്ഷാത്കരിക്കുമെങ്കില് ലോകസ്വഭാവം മാറും, കലഹങ്ങളും സമരങ്ങളും അസ്തമിക്കും, ശാന്തി വിളയാടും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: