കൊച്ചി: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും പ്രതികളെ സംരക്ഷിക്കുന്ന നിലപാടില്‍.പി.പരമേശ്വരനെ അപായപ്പെടുത്താന്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി തന്നെ ചുമതലപ്പെടുത്തിയെന്ന് വാടകക്കൊലയാളിയും മുസ്ലീം തീവ്രവാദിയുമായ അഷ്റഫ് എന്നയാള്‍ തന്നെ വെളിപ്പെടുത്തിയിട്ടും ഇക്കാര്യത്തെക്കുറിച്ചന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടും പോലീസും ആഭ്യന്തര വകുപ്പും മദനിയെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ടു പോവുകയാണ്.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കഴിഞ്ഞദിവസം ഇതു സംബന്ധിച്ച അന്വേഷണം നടത്താന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചത്. എറണാകുളം സ്വദേശിയായ ടി.ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദനിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. മദനിയെയും കൂട്ടുപ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും വേണം. എന്നാല്‍ ഇതൊന്നും വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും.പകരം ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഹര്ജിക്കാരന് എവിടെനിന്ന് ലഭിച്ചുവെന്നും ഇക്കാര്യം വിശ്വസനീയമാണോയെന്നും അന്വേഷിക്കാനാണ് പോലീസിനു ലഭിച്ചിട്ടുള്ളനിര്ദ്ദേശം.ഹര്‍ജി കൊടുക്കാനുണ്ടായ സാഹചര്യം തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാംഗ്ലൂര്‍ ജയിലിലുള്ള മദനിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനോ ചോദ്യം ചെയ്യുന്നതിനോ പോലീസിന് നിര്‍ദ്ദേശമില്ല.
ആരോപണം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷിച്ചതാണെന്നും മദനിയെ കുറ്റവിമുക്തനാക്കിയതാണെന്നും അവകാശപ്പെട്ട് ഒരു മുസ്ലീം മതസംഘടനയുടെ മുഖപത്രം രംഗത്തു വന്നതും ശ്രദ്ധേയമാണ്.എന്നാല്‍ കഴിഞ്ഞസര്‍ക്കാരിന്റെ കാലത്തും അന്വേഷണം നടന്നിട്ടില്ലെന്നും മദനിയുള്പ്പെടെ ആരെയും ഇക്കാര്യത്തില്‍ ചോദ്യം ചെയ്തിട്ടില്ലെന്നും വ്യക്തമായ സാഹചര്യത്തിലാണ് കോടതി ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നകാര്യം മറച്ചു വെക്കുകയാണ്. കോടതി നിര്‍ദ്ദേശിച്ചത് ഹര്‍ജിയുടെ ആധികാരികത പരിശോധിക്കാനാണ് എന്ന വിചിത്രമായ വാദമാണ് ആഭ്യന്തരവകുപ്പ് നേതൃത്വവും ഇപ്പോള്‍ മുന്നോട്ട് വക്കുന്നത്.മദനിയെ രക്ഷപ്പെടുത്താനാുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന.
മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിഡിപി നേതാവ് പൂന്തുറ സിറാജിനൊപ്പം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടത് ഇതിനകം വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.ഉമ്മന്‍ചാണ്ടിയും സിറാജും ഒരേ വിമാനത്തിലാണ് ബാംഗ്ലൂര്‍ക്കു പോയതെന്നതും ഇരു മുഖ്യമന്ത്രിമാരും പൂന്തുറ സിറാജിന്റെ സാന്നിദ്ധ്യത്തില്‍ മദനിക്കാര്യം ചര്‍ച്ച ചെയ്തുവെന്നതും അതീവ ഗൗരവമര്‍ഹിക്കുന്ന സംഗതിയാണ്. മദനിയുടെ മോചനക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നല്കുന്ന വിശദീകരണം. പക്ഷേ പൂന്തുറ സിറാജുമൊത്ത് സിദ്ധരാമയ്യയെ കണ്ടത് എന്തിനെന്ന് വിശദീകരിക്കാന്‍ ഉമ്മന്ചാണ്ടിക്കാവുന്നില്ല.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് മദനിയെ പുറത്തിറക്കാനുള്ള തന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും പയറ്റുന്നത്. അതിനിടയില്‍ പുതിയ കേസ് മദനിക്കെതിരെ ചാര്‍ജ് ചെയ്യുന്നത് ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാരിന്റെ ഭയം. അതുകൊണ്ടുതന്നെ അന്വേഷണം വേണ്ടരീതിയില്‍ മുന്നോട്ടു പോകില്ലെന്ന ആശങ്ക ഉയരുന്നു.
ടി.എസ്.നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: