കൊച്ചി: ഈശ്വരഭക്തിയോടുകൂടി എത്തുന്ന ഒരു അഹിന്ദുവിന് മുന്നില്‍ ദേവന്റെ വാതിലുകള്‍ തുറന്നുകൊടുക്കേണ്ട കാലം അതിക്രമിച്ചുവെന്ന് സീമാജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജകന് എ. ഗോപാലകൃഷ്ണന് വ്യക്തമാക്കി.
ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നവരെയും പേരില്‍ മാത്രം ഹിന്ദുത്വം പേറുന്നവരെയും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ക്കായി ഒരു അപ്പെക്സ് ബോഡി രൂപീകരിക്കണമെന്നും എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടന്ന സാവിത്രീവ്രയതജ്ഞ വേദിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്നത്തെ അഹിന്ദുക്കള്‍ പണ്ടത്തെ ഹിന്ദുക്കളായിരുന്നു.
പ്രപഞ്ചശക്തിയെയാണ് ബഹുജനങ്ങളുടെ നന്മക്കായി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. തന്ത്രിമാരാണ് അതിന് ചൈതന്യം നല്‍കുന്നത്. ഹിന്ദുക്കളുടെ ദുരിതനിവാരണത്തിന് തന്ത്രിമാര്‍ മുന്നിട്ടിറങ്ങണം. ക്ഷേത്രമാകുന്ന ശ്രേഷ്ഠമായ ഭൂമിയിലാണ് നാം ജനിച്ചത്. ഭക്തജനങ്ങള്‍ ദേവനെ ആശ്രയിച്ചും ഉള്‍ക്കൊണ്ടും കഴിയുന്ന ഒരു ക്ഷേത്രസംവിധാനമാണ് നമുക്കുള്ളത്. ഈ സംവിധാനത്തില്‍ തന്ത്രിയും ഉൗരാളനും മാത്രം പോരെന്നും ഭക്തജനങ്ങളുമായി ബന്ധപ്പെട്ട ഒരു വലിയ സംവിധാനമാണ് ഉണ്ടാകേണ്ടതെന്നും ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: