കൊച്ചി: കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ വിധി പറഞ്ഞ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങുകയാണ് എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാര്‍. കോഴിക്കോട് സ്ഫോടനക്കേസ്, ചേകന്നൂര്‍ മൗലവി കേസ് തുടങ്ങി നിരവധി സുപ്രധാന വിധികള്‍ വിജയകുമാറിന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിരമിക്കല്‍ പ്രായം പിന്നിട്ടിട്ടും കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് നിര്‍ണായക ഘട്ടത്തിലെത്തിയതിനാല്‍ വിധി പറയുന്നതുവരെ സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു. 2003ല്‍ ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച വിജയകുമാര്‍ 2009ലാണ് സി.ബി.ഐ കോടതിയിലെത്തുന്നത്. തുടര്‍ന്നാണ് എന്‍.ഐ.എ കോടതി ജഡ്ജിയായി നിയമിതനാവുന്നത്.
നക്സല്‍ വര്‍ഗീസ് കേസ്, കാസര്‍കോട് ജബ്ബാര്‍ വധക്കേസ്, ഫാ.ജോബ് വധക്കേസ്, എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് തുടങ്ങിയവയെല്ലാം സുപ്രധാന വിധി പുറപ്പെടുവിച്ചത് വിജയകുമാറായിരുന്നു. എന്‍.ഐ.എ അന്വേഷിച്ച ആദ്യ കേസായ കോഴിക്കോട് സ്ഫോടന കേസില്‍ തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം ശിക്ഷ വിധിച്ചതും എസ്.വിജയകുമാറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: