കോട്ടയം: ജനസംഖ്യാനിയന്ത്രണ നിയമം മതവിശ്വാസത്തിനെതിരാണെന്ന പഴയ കാലപ്രചാരണം പോലെ അവയവ ദാനത്തിനെതിരേയും മതപരമായ വിലക്ക്. പരസ്യമായി വിലക്കു പ്രഖ്യാപിക്കുന്നില്ലെങ്കിലും ഈ വിലക്കിനെ ഭയന്ന് പലരും അവയവ ദാനത്തിന് മടിക്കുന്നു.
അവയവദാനത്തിന്റെ മഹത്വം സംബന്ധിച്ച് വന്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയും സ്ത്രീകളും വിദ്യാര്‍ത്ഥികളും അടക്കമുള്ള ആയിരങ്ങള്‍ അവയവദാനത്തിന് മുന്നോട്ടുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ചില മതവിഭാഗത്തില്‍പ്പെട്ടവര്‍ ഇതിനോട് പിന്തിരിഞ്ഞ് നില്‍ക്കുന്നത്. അവയവദാനം ഇസ്ലാം മതത്തിന് എതിരാണെന്നാണ് പ്രചാരണം. പുരോഗമന ചിന്താഗതിക്കാരായ പലരും അവയവദാനത്തിന് തയ്യാറാണെങ്കിലും യാഥാസ്ഥിതിക മതനേതൃത്വത്തെ ഭയന്ന് രംഗത്ത് വരാന്‍ മടിക്കുകയാണ്.
ദൈവദാനമായി ലഭിച്ച ശരീരഭാഗങ്ങള്‍ മനുഷ്യന് കൈമാറ്റം ചെയ്യാനുള്ള അധികാരമില്ലത്രെ. പരലോകത്ത് ചെല്ലുമ്പോള്‍ സ്വര്‍ഗ്ഗം ലഭിക്കുന്നതിന് പൂര്‍ണ്ണമായ അവയവങ്ങള്‍ ഇല്ലെങ്കില്‍ തടസ്സമാകുമെന്നും മതാനുയായികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു. മദ്രസാപഠന കാലയളവില്‍തന്നെ ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനാല്‍ യുവതലമുറ അവയവദാനത്തോട് വിമുഖത കാട്ടുന്നുവെന്നാണ് ചില പഠനങ്ങളുടെ ഫലം പറയുന്നത്. എന്നാല്‍ അവയവങ്ങള്‍ സ്വീകരിക്കുന്നതിന് ഈ നിയമം വിലക്കുന്ന മതനേതാക്കള്‍ക്കു പോലും ബാധകമല്ലാ താനും.
ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങി മറ്റു മതങ്ങളില്‍പ്പെട്ടവരുടെ അവയവങ്ങള്‍ സ്വീകരിക്കുകയും സ്വന്തം അവയവങ്ങള്‍ മരണത്തിന്ശേഷം പോലും ദാനം ചെയ്യാന്‍ തയ്യാറാകത്ത ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഇസ്ലാം മതാനുയായികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. മതത്തിലെ പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രത്തില്‍ നേരത്തെ മുസ്ലിം മതത്തില്‍പ്പെട്ടവരുടെ വൃക്ക ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയത് വിവാദമായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിലടക്കം പിന്തിരിപ്പന് നിലപാട് സ്വീകരിക്കുന്ന ഇസ്ലാമിക മതനേതൃത്വം അവയവദാനം സംബന്ധിച്ച് പരസ്യമായി നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നാണ് ആവശ്യമുയരുന്നത്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: