തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഹെല്‍മറ്റ് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 725 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹെല്‍മറ്റില്ലാതെ അമിത വേഗത്തില്‍ വാഹനമോടിച്ച 181 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി. കഴിഞ്ഞ ദിവസം ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റാണ്, 172 കേസുകള്‍. 67 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുത്തു.
എറണാകുളം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് 14 കേസുകളെടുത്തു. തിരുവനന്തപുരത്ത് 55 കേസുകളും കൊല്ലത്ത് 24 കേസുകളും പത്തനംതിട്ടയില്‍ 57 കേസുകളും ഇടുക്കിയില്‍ 53 കേസുകളും രജിസ്റ്റര്‍ ചെയ്തു. എറണാകുളത്ത് 63ും തൃശൂരില്‍ 46ും പാലക്കാട് 48ും വയനാട് 21ും കാസര്‍കോട് 45ും ആറ്റിങ്ങലില്‍ പത്തും മൂവാറ്റുപുഴയില്‍ 31ും വടകരയില്‍ 48ും കേസുകളെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: