ഈ ലോകം പിന്നെ നാം മുമ്പുകണ്ട ലോകമാവില്ല. ഒരപകടം ഇവിടെ ശ്രദ്ധിക്കാനുണ്ട്. ഈ തത്ത്വമനുസരിച്ച്, ‘ഞാന്‍ പുണ്യപാപവര്ജ്ജിതനാണ്, സദാചാരാതീതനാണ്, എനിക്ക് യഥേഷ്ടം എന്തും ചെയ്യാം’ എന്നുപറയുന്ന ചിലര്‍ ഏതു രാജ്യത്തുമുണ്ട്, ഈ രാജ്യത്ത് ഇപ്പോഴുമുണ്ട്. ‘ഞാന്‍ ബദ്ധനല്ല, ഞാന്‍ ഈശ്വരന് തന്നെ; ഞാന്‍ സ്വേച്ഛപോലെ നടക്കും’ എന്നുപറയുന്ന പല മൂഢന്‍മാരുമുണ്ട്. അതുശരിയല്ല. ആത്മാവ് എല്ലാ ഭൗതിക – മാനസിക – സദാചാരനിയമങ്ങള്‍ക്കും അതീതം. എന്നാല്‍ ബന്ധം നിയമാധീനമാണ്, സ്വാതന്ത്ര്യമേ നിയമാതീതമായുള്ളൂ. സ്വാതന്ത്ര്യം ആത്മാവിന്റെ സ്വന്തം പ്രകൃതിയാണ്. ആ സ്വാതന്ത്ര്യമാണ് ജഡങ്ങളായ മറകളിലൂടെ പ്രകാശിച്ച് മനുഷ്യന്റെ സ്വാതന്ത്ര്യമെന്ന നിലയിലിരിക്കുന്നത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: