ജഗത്തിലുള്ള നാനാശക്തികളുടെ ചലനവും അന്വേഷണങ്ങളും പരസ്പരസമ്മര്ദ്ദങ്ങളും എന്നന്നേക്കും നിലച്ചു. ശക്തിയും ദ്രവ്യമായും, പ്രപഞ്ചവ്യവഹാരമായും, പ്രപഞ്ചംതന്നെയായും, സ്വര്‍ഗം, ഭൂമി, സത്യം, ജന്തു, മനുഷ്യന്, ദേവന് എന്നീ രൂപങ്ങളിലായും പരിണമിച്ചിരുന്നതേതോ, അത് അഖണ്ഡാനന്ദനിര്വ്വികാരസത്തയായി രൂപാന്തരപ്പെടുകയും ആ സത്ത താന്‍തന്നെ എന്നു മനുഷ്യന് സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ‘നാനാനിറംപൂണ്ട മേഘങ്ങള്‍ ആകാശത്തില്‍ വെളിപ്പെട്ടുനിമിഷനേരം നിന്നു മറഞ്ഞുപോകുംപോില, ഭൂമി, സ്വര്‍ഗം, ചന്ദ്രന്, ദേവന്, സുഖം, ദുഃഖം എന്നീ വിവിധ ദര്‍ശനങ്ങള്‍ ആത്മാവില്‍ പ്രത്യക്ഷമാകുന്നു, മറഞ്ഞുപോകുന്നു. ശേഷിക്കുന്നത് അനന്തവും അവികാരവുമായ ആകാശം, ആത്മാവുമാത്രം. ആകാശത്തിന് മാറ്റമില്ല; മാറ്റം മേഘങ്ങള്‍ക്ക്; ആകാശം വികാരപ്പെടുന്നു എന്നുവിചാരിക്കുന്നത് അബദ്ധം. നമ്മളില്‍ അശുദ്ധിയുണ്ട്. നാം പരിമിതരാണ്. നാം വെവ്വേറെയാണ് എന്നെല്ലാം വിചാരിക്കുന്നത് തെറ്റ്, യഥാര്ത്ഥമനുഷ്യന് ഏകാദ്വൈതസത്തമാത്രം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: