കോട്ടയം: സ്വകാര്യബസ് ജീവനക്കാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസന്സിന്മേല് നടപടി സ്വീകരിക്കുകയും ചെയ്യും.
സ്വകാര്യബസ് ജീവനക്കാര്‍ യാത്രക്കാരോടും വിദ്യാര്‍ഥികളോടും പരുഷമായി പെരുമാറുന്നതായും ഹ്രസ്വദൂരയാത്രക്കാരെ ബസുകളില്‍ കയറ്റുന്നില്ലെന്നും നിശ്ചിത സ്റ്റോപ്പുകളില്‍ ബസ് നിര്ത്തുന്നില്ലെും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും വികലാംഗര്‍ക്കുമായി നീക്കിവച്ചിരിക്കു സീറ്റുകള്‍ അവര്‍ക്ക് ലഭ്യമാക്കാതിരിക്കുക, വാതില്‍പ്പാളികള്‍ ഘടിപ്പിക്കാതിരിക്കുക, വാതിലുകള്‍ തുറന്നുവച്ച് സര്‍വീസ് നടത്തുക, ജീവനക്കാര്‍ യൂണിഫോമും നെയിംപ്ലേറ്റും ധരിക്കാതിരിക്കുക, അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുക, വാഹനത്തില്‍ ഓഡിയോസിസ്റ്റം, എയര്‍ ഹോണ്‍ എന്നിവ ഘടിപ്പിക്കുക, ട്രിപ്പ് എടുക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ നടപടി സ്വീകരിക്കുതിനായി ആര്.ടി.ഒയുടെ കീഴില്‍ ജില്ലയില്‍ ഷാഡോസ് എന്ന പേരില്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
കോട്ടയം ജോയിന്റ് ആര്.ടി.ഒ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ സ്ക്വാഡ് പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിരീക്ഷണം നടത്തി നടപടി സ്വീകരിക്കും. സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹ്രസ്വദൂര യാത്രക്കാരെ കയറ്റാതിരുന്ന ആറ് ബസുകള്‍ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കി പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചു. അപകടമുണ്ടാക്കിയ ബസ് ഉടമയ്ക്കെതിരെ മുന്‍ എം.എല്‍.എ തോമസ് ചാഴിക്കാടന് നല്കിയ വിവരമനുസരിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: