കോട്ടയം: നാട്ടകം കോളേജില്‍ വിദ്യാര്‍ത്ഥികളെ അടിച്ചൊതുക്കുന്ന എസ്എഫ്ഐയുടെ അക്രരാഷ്ട്രീയം ചെറുക്കുമെന്ന് എബിവിപി ദേശീയ നിര്‍വ്വാഹകസമിതിയംഗം കെ.കെ.മനോജ് അഭിപ്രായപ്പെട്ടു. പ്രത്യയശാസ്ത്ര സമരങ്ങള്ക്കുപരകം അക്രമരാഷ്ട്രീയത്തിന്റെ പാതയാണ് എസ്എഫ്ഐ പിന്തുടരുന്നതെങ്കില് നാട്ടകം കോളേജില്‍ എബിവിപി വിദ്യാര്‍ത്ഥി പ്രതിരോധം തീര്‍ക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരപക്ഷത്തോടെ എബിവിപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് എസ്എഫ്ഐയില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്ന വിലയിരുത്തലിലാണ് എസ്എഫ്ഐ അക്രമത്തിന്റെ പാത വീണ്ടും ആരംഭിച്ചിരിക്കുന്നത്. നാട്ടകം കോളേജിലെ എസ്എഫ്ഐ ക്രിമിനലുകളുടെ അക്രമം അവസാനിപ്പിക്കാന്‍ കോളേജ് പ്രിന്‍സിപ്പലും പൊലീസ് അധികാരികളും ശ്രമിക്കണം. ഇക്കഴിഞ്ഞ ദിവസം ഭാരതത്തിന്റെ ദേശീയ ഉത്സവമായ രക്ഷാബന്ധന് ആചരിക്കുമ്പോഴാണ് വിദ്യാര്‍ത്ഥികളെ എസ്എഫ്ഐക്കാര്‍ അക്രമിച്ചത്. കണ്ണൂരും കേരളത്തിലെ വിവിധ കലാലയങ്ങളിലും ഡിവൈഎഫ്ഐക്കാരും എസ്എഫ്ഐക്കാരും രക്ഷാബന്ധന് ആഘോഷിച്ച വേളയിലാണ് നാട്ടകം കോളേജില്‍ എസ്എഫ്ഐക്കാര്‍ രക്ഷാബന്ധന് അലങ്കോലപ്പെടുത്താനും വിദ്യാര്‍ത്ഥികളെ അക്രമിക്കാനും മുതിര്‍ന്നത്. ഇത് എസ്എഫ്ഐയുടെ ഇരട്ടത്താപ്പ് നയമാണ്. ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥിയായ വിഷ്ണുവിനെ ക്ലാസില്‍ നിന്നും വിളിച്ചിറക്കിയാണ് എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. നാട്ടകത്ത് നിരന്തരമായി സംഘര്‍ഷമുണ്ടാക്കുന്ന എസ്എഫ്ഐ ക്രിമിനലുകളായ എബിന് മാര്ട്ടിന്, പ്രഭാത്, നിഥിന്, വിഷ്ണു, അനന്തു എന്നിവരെ അറസ്റ്റ് ചെയ്യണം. നാട്ടകത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികള്‍ കൂട്ടായി യത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: