പൂനെ: ഊമയും മനോരോഗിയുമായ മുപ്പത് വയസ്സുകാരി യുവതിയെ പീഡിപ്പിച്ച കേസില്‍ പൂനയിലെ ഭോസാരിയയിലെ പിംബ്രി ചിന്ച്ച്വാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍.
ഓഗസ്റ്റ് 26നാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ 29-ാം തീയതി വാര്‍ഡിലേക്ക് മാറ്റുകയാണെന്ന വ്യാജേന ലിഫ്റ്റിലെത്തിച്ച് വാര്‍ഡ് ജീവനക്കാരനും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
വാര്‍ഡ് ജീവനക്കാരനായ ഷൈലേന്ദ്ര ദഗ്ദു ജാദവ്, സെക്യൂരിറ്റി ജീവനക്കാരനായ പ്രമോദ് മനോഹര്‍ മണ്ടേക്കര് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തെ കുറിച്ച് യുവതി ആശുപത്രി വിടും വരെ ആരോടും പറഞ്ഞിരുന്നില്ല.
ചൈതന്യ മഹിള മണ്ടലത്തിലെ അന്തേ വാസിയായ യുവതി ആശുപത്രി വിട്ടതിന് ശേഷം ഇവിടുത്തെ അധികൃതരോടാണ് ആംഗ്യഭാഷയിലൂടെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: