ന്യൂദല്‍ഹി: രാത്രികാലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടണമെന്ന നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സാമ്പത്തിക രംഗത്ത് തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രൂപയുടെ മൂല്യം കുറയുന്നതിന് അനുസരിച്ച് ഇന്ധന ഉപഭോഗവും ഇറക്കുമതിയും കുറയ്ക്കുന്നതിന് രാത്രി എട്ട് മണിമുതല്‍ രാവിലെ എട്ട് മണിവരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടണമെന്ന നിര്‍ദേശമാണ് പെട്രോളിയം മന്ത്രാലയം നല്‍കിയത്. എന്നാല്‍ ഇത്തരമൊരു ആലോചനപോലുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം ധനമന്ത്രി പി.ചിദംബരവും തള്ളി. നിര്‍ദേശം വിവാദമായതോടെ പെട്രോളിയം മന്ത്രിയും വിശദീകരണവുമായി രംഗത്തെത്തി. നിരവധി താല്പര്യങ്ങളും പദ്ധതികളുമാണ്ടാകാം അതില്‍ ഒന്നാണ് രാത്രികാലങ്ങളിലെ പമ്പ് നിരോധനം. എന്നാലിത് ശുപാര്‍ശ മാത്രമാണെന്നും നിര്‍ദേശമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പൊതു അഭിപ്രായം താനും പ്രകടിപ്പിക്കുകയായിരുന്നു. .
ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പാര്‍ലമെന്റ് നടക്കുമ്പോള്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ച നടപടി പാര്‍ലമെന്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: