Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃച്ചംബരം ക്ഷേത്രം

Janmabhumi Online by Janmabhumi Online
Sep 2, 2013, 10:13 am IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിലാണ്‌ പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം. പഴയകാലത്തെ മുപ്പത്തിരണ്ട്‌ നമ്പൂതിരി ഗ്രാമങ്ങളിലൊന്നാണ്‌ തളിപ്പറമ്പ്‌. ശംബര മഹര്‍ഷി ഏറെക്കാലം തപസ്‌ ചെയ്തതിലാണെത്രെ ഈ വനപ്രദേശത്തിന്‌ ശംബരവനമെന്നും ഒടുവില്‍ ശ്രീ ശംബരപുരമെന്നും പേരുലഭിച്ചത്‌. കാലാന്തരത്തില്‍ ശ്രീ ശംബരം ലോപിച്ച്‌ തൃച്ചംബരം എന്നായി. ക്ഷേത്രത്തിന്റെ നാലമ്പലവും ശ്രീകോവിലുമെല്ലാം പുരാതന വാസ്തുശില്‍പ്പമാതൃക വെളിവാക്കുന്നവയാണ്‌. പ്രധാന ക്ഷേത്രത്തിന്‌ കിഴക്കുഭാഗത്ത്‌ ജലദുര്‍ഗക്ഷേത്രം. ആദ്യമുണ്ടായ ക്ഷേത്രമിതാണെന്ന്‌ വിശ്വാസം. മണ്ഡപമുണ്ട്‌. മൂന്നുനില ശ്രീകോവില്‍. അവയ്‌ക്ക്‌ ചുറ്റും കൊത്തുപണികള്‍. കൂട്ടത്തില്‍ ശ്രീകൃഷ്ണന്റെ മാതാവ്‌ ദേവകിയുടെ കല്യാണം മുതല്‍ ഹംസവധം വരെ കൊത്തിവച്ചിരിക്കുന്നത്‌ അപൂര്‍വ കാഴ്ചയാണ്‌. പ്രധാന ദേവന്‍ ശ്രീകൃഷ്ണന്‍. കിഴക്കോട്ട്‌ ദര്‍ശനം. കംസനിഗ്രഹത്തിനുശേഷമുള്ള ഭാവം. വടക്കുഭാഗത്തായി വിഷകസേനന്‍. നേരെ മുന്നില്‍ അഗ്നികോണില്‍ ഭഗവതി. നേരെ പിന്നില്‍ അനന്തശയനം. മൂന്നുനേരം പൂജ. വിശന്നുവശായ ഭഗവാന്‌ നടതുറന്നാലുടനെ നേദ്യം. അതിനുശേഷമാണ്‌ അഭിഷേകം. ദേവന്‍ രൗദ്രഭാവത്തിലായതിനാല്‍ പുലര്‍ച്ചെ ഇവിടെ തൊഴുന്നത്‌ നല്ലതാണെന്ന്‌ വിശ്വാസം. പ്രധാന വഴിപാട്‌ പാല്‍പ്പായസം. ആയിരം അപ്പം വഴിപാടും നടക്കാറുണ്ട്‌. വിശേഷാല്‍ വഴിപാടായി അറിയപ്പെടുന്ന ഈ ഉണ്ണിയപ്പം ഉണ്ടാക്കുന്നത്‌ നമ്പൂതിരി സത്രീകളാണ്‌. പണ്ട്‌ ഉണ്ണികൃഷ്ണന്‍ ഗോവര്‍ദ്ധനത്തില്‍ കുടുങ്ങിയപ്പോയപ്പോള്‍ കഴിക്കാന്‍ അപ്പം കൊടുത്തയച്ചതിന്റെ സ്മരണയ്‌ക്കായിട്ടാണ്‌ ഭക്തരുടെ ഈ വഴിപാട്‌ സമര്‍പ്പണം.

കുംഭമാസത്തിലാണ്‌ ഉത്സവം. ഇരുപത്തിരണ്ടിന്‌ ആരംഭിച്ച്‌ മീനം ആറുവരെ കൊടിയേറിക്കഴിഞ്ഞാല്‍ മഴൂരിലെ ബലരാമക്ഷേത്രത്തില്‍ അറിയിക്കണമെന്നുണ്ട്‌. ആദ്യദിവസം അവിടെനിന്നും ബലരാമനെത്തും. തിടമ്പുനൃത്തവും കൂട്ടത്തിലോട്ടവും ഉണ്ടാകും. ദേവകി പ്രസവിച്ച ഉടന്‍ കൃഷ്ണനെ അവിടെനിന്നും മാറ്റുകയുണ്ടായല്ലോ. അതുകൊണ്ട്‌ കൃഷ്ണനെ കാണാന്‍ അമ്മയ്‌ക്ക്‌ കഴിഞ്ഞില്ല. ഭഗവാന്റെ ലീലകള്‍ ഒന്ന്‌ കാണാന്‍ കൊതിച്ച ആ അമ്മ പറഞ്ഞതിനെ അനുസ്മരിച്ചാണ്‌ ഓട്ടം. നാലാം ഉത്സവത്തിന്‌ നാട്‌ വലംവയ്‌ക്കുന്ന ചടങ്ങുണ്ടാകും. ആറാം ഉത്സവത്തിന്‌ വൈകുന്നേരം ആറാട്ട്‌. കൂടിപ്പിരിയല്‍ സമയത്ത്‌ ജ്യേഷ്ഠന്റെ പിന്നാലെ പോകുന്ന അനുജനെ പാലമൃത്‌ കാട്ടി തഞ്ചത്തില്‍ തിരിച്ചുകൊണ്ടുവരുന്നത്‌ ഭക്തിസാന്ദ്രമായ ചടങ്ങാണ്‌. കുംഭം ഇരുപത്തിയഞ്ചു മുതല്‍ മീനം രണ്ടുവരെ പൂക്കോത്തു നടയില്‍നിന്നും എഴുന്നെള്ളിപ്പുണ്ട്‌. അതുകഴിഞ്ഞാല്‍ സ്വര്‍ണമോതിരം സമര്‍പ്പിക്കല്‍ എന്ന ചടങ്ങാണ്‌.

ഭക്തര്‍ക്ക്‌ ഇത്‌ നേരിട്ടു സമര്‍പ്പിക്കാം. ഇലഞ്ഞിഇലയില്‍ മോതിരം വച്ചുള്ള തൊഴല്‍ പുറത്തേയ്‌ക്കെഴുന്നെള്ളിക്കുന്ന ദിവസമാണ്‌. ഈ ചടങ്ങിന്‌ ഉപയോഗിക്കുന്നത്‌ ക്ഷേത്രത്തിലെ ഇലഞ്ഞിമരത്തിലെ ഇലയാണ്‌. കായ്‌ ഇല്ലാത്ത ഇവിടത്തെ ഇലഞ്ഞി ആരെയും അത്ഭുതപ്പെടുത്തും. ദേഹം മുഴുവനുമുള്ള വൃണത്തോടെ അത്രിമഹര്‍ഷി ഇവിടത്തെ ഇലഞ്ഞി മരച്ചോട്ടിലിരുന്ന്‌ തപസുചെയ്തു. അതിന്റെ ഓരോ കായ്‌ അടര്‍ന്ന്‌ ദേഹത്ത്‌ വീഴുമ്പോഴും അദ്ദേഹത്തിന്‌ കൂടുതല്‍ നൊന്തു. മഹര്‍ഷിയുടെ വേദനയറിഞ്ഞ്‌ ഭഗവാന്‍ തന്നെ ഈ മരത്തിന്‌ കായ്‌ വേണ്ടെന്ന്‌ നിശ്ചയിക്കുകയായിരുന്നു.

  • പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ പ്രകാരം നടപടി നേരിടുന്നതിനിടെ വീടു കയറി ആക്രമണം നടത്തിയതിന് ഗുണ്ടാ ലിസ്റ്റില്‍ പെട്ട യുവതികള്‍ അറസ്റ്റില്‍

Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിൽ കൂടി, സാമ്പത്തിക ഇടപാടുകളില്ല, മൊഴി നൽകി ആൺ സുഹൃത്ത്

Literature

വിമര്‍ശനങ്ങള്‍ വഴി തളര്‍ത്താമെന്ന് കരുതേണ്ട, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡില്‍ സന്തോഷം : അഖില്‍ പി ധര്‍മജന്‍

Kerala

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

India

ഞാന്‍ എവിടെയായിരുന്നാലും തമിഴ്നാടിനെ കേട്ടുകൊണ്ടിരിക്കുകയാണ് …ഡിഎംകെയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

സ്വ‍ർണവിലയിൽ വീണ്ടും വർധനവ്; പവന്റെ ഇന്നത്തെ വില അറിയാം

ഇറാൻ ഇന്ത്യയുടെ പഴയ സുഹൃത്താണ് : കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യമാണ് ; സോണിയ

ന്യൂനമർദ്ദം: കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; നാളെ 7 ജില്ലകളിൽ മുന്നറിയിപ്പ്

പുലിയുടെ ആക്രമണം; വാൽപ്പാറയിൽ 4 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നില‍യിൽ

സംവിധായകൻ നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം: പൂച്ചയുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഭാരതാംബയോട് അവഹേളനം: മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച, പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്ഐ

പ്രിന്‍സിപ്പല്‍ തസ്തികയില്ലാതെ സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്‌കൂളുകള്‍

ആറന്മുള ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍: ആഗോള നിക്ഷേപക സംഗമത്തിന്റെ മറവില്‍ നടന്നത് മാസങ്ങളുടെ ഗൂഢാലോചന

ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു ; അമേരിക്കയോട് ശുപാർശ ചെയ്ത്  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

ഡെറാഡൂണ്‍ നാഷണല്‍ ഇന്‍സിസ്റ്റിറ്റിയൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് വിഷ്വല്‍ ഡിസെബിളിറ്റി സന്ദര്‍ശനത്തിനിടെ കുട്ടികളുടെ പിറന്നാള്‍ ആശംസാഗാനം കേട്ട് വിതുമ്പുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഗവര്‍ണര്‍ റിട്ട. ലഫ്. ജനറല്‍ ഗുര്‍മിത് സിങ് സമീപം

ആ പിറന്നാള്‍ ആശംസയ്‌ക്കു മുന്നില്‍ രാഷ്‌ട്രപതി കണ്ണീരണിഞ്ഞു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies