പാലാ: കനത്ത കാറ്റും മഴയും രാമപുരം പഞ്ചായത്തിലെ വൈദ്യുതി, ടെലിഫോണ്‍ സംവിധാനം തകര്‍ത്തു. ഗതാഗതം നിലച്ചു. നൂറിലധികം വീടുകള്‍ക്കു നാശമുണ്ടായി. രാമപുരം, അമനകര, പൂവക്കുളം, കൊണ്ടാട്, നീറന്താനം, പഴമല, മുരിക്കനാട്, പാലവേലി, കൂടപ്പുലം, മേതിരി, ഇരപ്പുംകര, മുണ്ടകപ്പുലം, കൊറ്റുകര, വരകുകാലാ, വെള്ളിലാപ്പള്ളി, തൈപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ കാറ്റ് നാശംവിതച്ചത്. വീശിയടിച്ച കൊടുങ്കാറ്റില്‍ റബര്‍, തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയവ കടപുഴകി. രാമപുരം വില്ലേദില് പത്ത് വീട് പൂര്‍ണ്ണമായും 33 വീട് ഭാഗീകമായും തകര്‍ന്നു. “വെള്ളിലാപ്പള്ളി വില്ലേജില്‍ ഒരു വീട് പൂര്‍ണ്ണമായും, 29 വീട് ഭാഗീകമായും തകര്‍ന്നു. വെളിയന്നൂര്‍ പഞ്ചായത്തില്‍ ഒരു വീട് പൂര്‍ണ്ണമായും 16 വീട് ഭാഗികമായും തകര്‍ന്നു. വീട് തകര്‍ന്നതില്‍ മാത്രം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷിയുടെ കണക്ക് എടുത്തു തുടങ്ങിയിട്ടില്ല. രാമപുരം പഞ്ചായത്തിലെ വൈദ്യുതി ബദ്ധം പൂര്‍ണ്ണമായി തകര്‍ന്നു. വൈദ്യുതി ബദ്ധം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഒരാഴ്ചവേണ്ടിവരുമെന്ന് ബദ്ധപ്പെട്ടവര്‍ അറിയിച്ചു.
നൂറുകണക്കിനു വാഴകള്‍ കനത്ത കാറ്റില്‍ ഒടിഞ്ഞുവീണു. ആര്‍ഡിഒ: ഇ.വി. ബേബിച്ചന്, തഹസില്‍ദാര്‍ ടി.ഡി. ഡേവിഡ്, ഡപ്യൂട്ടി തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, രാമപുരം വില്ലേജ് ഓഫിസര്‍ മധുസൂദനന് നായര്‍, വെള്ളിലാപ്പള്ളി വില്ലേജ് ഓഫിസര്‍ എം. ഷിജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സ്ഥലത്തെത്തി. പ്രകൃതി ക്ഷോഭത്തില്‍ വീടുകള്‍ക്ക് കേടുപാടു സംഭവിച്ചവര്‍ ഇന്നു രാവിലെ അതാതു വില്ലേജ് ഓഫിസുകളില്‍ എത്തണമെന്നു റവന്യു അധികൃതര്‍ അറിയിച്ചു. അഗ്നിസമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിട്ടുണ്ട്. ബീ.ജെ. പി ജില്ലാ പ്രസിഡണ്ട് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് സ്ഥലം സന്ദര്‍ശിച്ചു. നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപെട്ടു.
രാമപുരം മുത്താരമ്മന്‍ കോവിലിന്റെ ശ്രീകോവിലിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു.ലക്ഷ്മി ടയേഴ്സും തകര്‍ന്നിട്ടുണ്ട്. കൊണ്ടാട് പാലവേലി കുന്നത്തേല്‍ റോയി, ജോണ്‍, പാപ്പച്ചന്, ജോഷി, അപ്പച്ചന്, അന്നക്കുട്ടി, കുടിയിരുത്തിയില് ഏലിയാമ്മ, കൈപ്പനാനിക്കല്‍ ലൗലി, പൂപ്പള്ളിക്കുന്നേല്‍ അജി എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നിട്ടുണ്ട്. കൊണ്ടാട് കൊട്ടാരത്തില്‍ ജനാര്ദനന്, കണ്ടത്തില്‍ സരള, പള്ളിക്കണ്ടം മഞ്ഞനാതടത്തില് സുധാകരന്, കുമ്പളാട്ടുകുന്നേല്‍ മോഹനന്, കണ്ടത്തിന്‍കര ശ്രീധരന്, മുണ്ടകപ്പലം തേക്കുംകാട്ടില്‍ നാരായണന്, അമനകര ചെറുതേങ്കല് സുര എന്നിവരുടെ വീടുകളും കാറ്റില്‍ തകര്‍ന്നു.
മേതിരി കാളകാട്ട് ലീലാമണി, രാമപുരം തൊട്ടിയില്‍ പ്രതാപന്, കണ്ടത്തില്‍ ജോര്‍ജ്, ആശാരിപറമ്പില്‍ രാമനാഥന്, കൊണ്ടാട് നെല്ലുകോട്ടില്‍ വിജയന്, രാമപുരം കാരനാട്ടില്ലം ദിലീപ്കുമാര്, കണ്ടത്തിന്‍കര സരള, കളപ്പുരയ്ക്കല്‍ രാമകൃഷ്ണന് നായര്‍, നാട്ടുനിലത്ത് സണ്ണി, ചൂരവേലില്‍ മധു,പൂപ്പള്ളിക്കുന്നേല്‍ മത്തച്ചന്, മേതിരി കൊച്ചുവേലിക്കകത്ത് സനോജ്, വെട്ടിക്കല്‍ ജോസഫ്, മനയിങ്കല് ടോമി, അമനകര കൂട്ടുങ്കല്‍ രാജന്, നീണ്ടൂര്‍ തങ്കന്, ചൂഴിക്കുന്നേല്‍ സ്റ്റീഫന്‍, തെക്കുംപെരുമാലില്‍ സിറിയക്, വടക്കേക്കുറ്റ് കൊച്ചാപ്പന്, ആനിമൂട്ടില്‍ രാജന്, താന്നിയില്‍ ജോസ് എന്നിവരുടെ വീടുകള്‍ മരം വീണ് നശിച്ചു.
കോലത്ത് അപ്പുവിന്റെ വാഴ കൃഷി കാറ്റില്‍ നശിച്ചു. കളപ്പുരയ്ക്കല്‍ ദിനേശ്, ഊരകത്തില്‍ രാജന്, താഴാനിയില്‍ തോമസ്, പുത്തന്‍പുര തങ്കപ്പന് നായര്‍, വിച്ചാട്ട്മഠത്തില് നാരായണയ്യര്‍, പുല്ലുപറമ്പില്‍ ജോളി, മേമന പ്രകാശ്, പാലക്കുഴ കൊച്ച്, നാട്ടുനിലത്ത് ആന്റണി, കുന്നേല്‍ റോയി, ആലുംചുവട്ടില്‍ ബാലന്‍പിള്ള, കാലാപ്പള്ളില്‍ രാജന്, പെരുമ്പള്ളില്‍ സജീവന്, കിടയനാട്ടില് ശശി, ആമിക്കാട്ടില് രവി, മുപ്രാപ്പള്ളില്‍ ജോസ്, കണ്ണനാട്ട് അശോകന്, നാഗത്തിങ്കല്‍ കുട്ടപ്പന്, കാളച്ചാലില്‍ രാമന്, താന്നിയില്‍ തോമസ്, വെട്ടിക്കല്‍ ആന്റണി, വാലുമ്മേല്‍ സാബു എന്നിവരുടെ ആഞ്ഞിലി, റബര്‍, തേക്ക്, പ്ലാവ്, വാഴ, കപ്പ തുടങ്ങിയ കൃഷികളും കാറ്റില്‍ നശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: