കാഞ്ഞിരപ്പള്ളി: പഴയിടം ഇരട്ടകൊലപാതക അന്വേഷണം ജില്ലാ പോലീസ് സൂപ്രണ്ടിന്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പോലീസ്. കഴിഞ്ഞ 28 നാണ് പഴയിടം തീമ്പനാല്‍ വീട്ടില്‍ വൃദ്ധ ദമ്പതികളായ റിട്ട. പിഡബ്ല്യൂഡി സൂപ്രണ്ട് ഭാസ്കരന് നായര്‍, ഭാര്യ റിട്ട. കെഎസ്ഇബി സ്റ്റേനോ തങ്കമ്മ എന്നിവര്‍ വെട്ടേറ്റ് മരിച്ചത്.
ഇരട്ടകൊലപാതകത്തെ സംബന്ധിച്ച് മേഖലകകളായി തിരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഡിഐജി പത്മകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. മണിമലയില്‍ പോലീസിന്റെ യോഗവും നടന്നിരുന്നു. ഇതിന്റെ അടിസ്ഥനത്തിലാണ് ജില്ലാ പോലീസ് സൂപ്രണ്ട് എം.പി ദിനേശ്കുമാറിന് അന്വേഷണ ചുമതല നല്‍കിയത്.
അന്വേഷണം വഴിതിരിച്ചുവിടാന്‍ പല തന്ത്രങ്ങളും കൊലപാതകി സ്വീകരിച്ചിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം. കൊലപാതകം മോഷശ്രമമാണെന്നു വരുത്താന്‍ അണിയറയില്‍ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഭാസ്കരന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോണ്ട് പേപ്പറുകളും കൊല്ലം, പത്തനംതിട്ട ബാങ്കുകളിലെ ചെക്കുകളും പോലീസ് കണ്ടെടുത്തിരുന്നു.
എന്നാല്‍ സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചതായും, പോലീസ് നായ പാലം വരെ പോയത് പോലീസ് അന്വേഷണം വഴിതെറ്റിക്കാനായി കൊലപാതകികള്‍ നടത്തിയ ശ്രമമാണെന്ന് പോലീസ് നിരീക്ഷിച്ചിരുന്നു. പഴയിടം ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ കാഞ്ഞിരപ്പള്ളി സര്‍ക്കിളിന് കീഴിലുള്ള ഉന്നത പോലീസ് സംഘം സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇരട്ടക്കൊലപാതകം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയും തോറും അന്വേഷണത്തിന് പോലീസിന് മേല്‍ സമ്മര്‍ദ്ദവും ഏറി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: