കൊല്ലം: കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും അഞ്ച് ശതമാനം എക്സ്ഗ്രേഷ്യയും നല്‍കണമെന്ന് കേരള കശുവണ്ടി വ്യാവസായ മസ്ദൂര്‍ സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മിനിമം ബോണസ് 8000 രൂപയായി നിജപ്പെടുത്തുക, തിരികെ പിടിക്കുന്ന അഡ്വാന്‍സായി 500 രൂപ നല്‍കുക, മാസ ശമ്പളക്കാരായ ജീവനക്കാര്‍ക്ക് മൂന്നര മാസത്തെ വേതനത്തിനുതുല്യമായ തുക ബോണസായി നല്‍കുക, മാസ ശമ്പള തസ്തികയില്‍ ജോലി ചെയ്യുന്ന മാസ ശമ്പളക്കാരാല്ലാത്ത ജീവനക്കാര്‍ക്കും സ്റ്റാഫന് തുല്യമായ ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ജി. മാധവന്‍പിള്ള, ശിവജി സുദര്ശന്, ഡോ. സുഭാഷ് കുറ്റിശ്ശേരി, ജെ. തങ്കരാജ്, സതീഷ്കുമാര്‍, ശോഭന, പരിമണം ശശി, ജി. പ്ലാസിഡ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: