വായുവും മേഘങ്ങളും പല ലോകങ്ങളും വഴിയായി വന്ന് ഒടുവില്‍ വര്ഷബിന്ദുക്കളായിട്ടാണ് ഭൂമിയിലേക്ക് വീഴുന്നത്. പിന്നെ ഭൂമിയില്‍ ഒരു ധ്യാനത്തില്‍ കടന്നുകൂടി. അവര്‍ക്ക് ശരീരം നിര്‍മ്മിക്കാന്‍ തക്ക സാമഗ്രികള്‍ കൊടുക്കാന്‍ കഴിവുള്ള ഒരു മനുഷ്യന് ആ ധ്യാനം ഭക്ഷിക്കും. മൂന്നാമതൊരു തരക്കാരുണ്ട്- ദുഷ്ടന്മാര്. അവര്‍ മരണാനന്തരം പ്രേതപിശാചുക്കളായി ചന്ദ്രലോകത്തിനും ഭൂമിക്കും മദ്ധ്യേ വല്ലേടത്തും വസിക്കും. അവരില്‍ ചിലര്‍ മനുഷ്യര്‍ക്ക് അപകടകാരികളും ചിലര്‍ മനുഷ്യരോട് സ്നേഹമുള്ളവരുമായിരിക്കും. കുറച്ചുകാലം അവിട കഴിച്ചുകൂട്ടി വീണ്ടും ഭൂമിയിലേക്കുവന്ന് മൃഗങ്ങളായി ജനിക്കും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: