പഞ്ചേന്ദ്രിയങ്ങള്‍ മുഖേനയാണ് മനസ്സ് ബാഹ്യലോകത്തെ അനുഭവിക്കുന്നതും ആ മുദ്രകള്‍ ഉള്‍ക്കൊള്ളുന്നതും. ഈ മുദ്രകള്‍-വാസനകള്‍- വിചാരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. വിചാരങ്ങള്‍ ഇന്ദ്രിയസംബന്ധികളായ നാഡികളെ ചലിപ്പിക്കുന്നു. ഈ ശാരീരസ്പന്ദങ്ങളെ തൃപ്തിപ്പെടുത്താന്‍ അവയുടെയെല്ലാം മേല്പുരയും മകുടവുമായ മനുഷ്യന് അത്യദ്ധ്വാനം ചെയ്യുകയും വിയര്‍ക്കുകയും കണ്ണീരിന്റെയും ദുഃഖങ്ങളുടെയും നെടുവീര്‍പ്പുകളുടെയും ഒരു കൊയ്ത്തുതന്നെ നടത്തുകയും ചെയ്യുന്നു.
അനിയന്ത്രിതങ്ങളായ ഈ ഇന്ദ്രിയങ്ങളെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞാല്‍ രോഗത്തിന്റേ മൂലകാരണംതന്നെ നിരുദ്ധമാവും. മനസ്സിനെയും അതിന്റെ രൂപപരിണാമങ്ങളെയും സൂക്ഷിക്കുക. അവയുടെ അന്തംവിട്ട ഒഴുക്കിനെ തടയുക. ചിന്തയുടെ ശല്യങ്ങള് നിലയ്ക്കുമ്പോള്‍ മനസ് മുന്പടി ദുഃഖങ്ങളുടെ നാണയക്കമ്മട്ടമല്ലാതാവുന്നു. മനസ്സിന്റെ മരണമാണ് ജ്ഞാനിയുടെ പൂര്‍ണ മനുഷ്യന്റെ ജനനത്തിന് വഴി തെളിയിക്കുന്നത്.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: