ആധുനികയുഗത്തിന്റെ സ്വാധീനം മൂലം ചില ആളുകളുടെ മനോഭാവത്തില്‍ ചില വ്യത്യാസങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിലും കേരളീയര്‍ എക്കാലത്തും പരിശുദ്ധഹൃദയരും വിശാലമനസ്കരുമാണ്. അവര്‍ എപ്പോഴും എല്ലാവരുടേയും ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’. ഈശ്വരന് അപ്രീതികരമാണെന്ന് അവര്‍ക്കറിയാവുന്ന യാതൊന്നും അവര്‍ ആഗ്രഹിക്കുന്നില്ല.
വാമനന് ബലിചക്രവര്‍ത്തിയെ പാതാളത്തിലേക്ക് താഴ്ത്തിയപ്പോള്‍ ജനങ്ങള്‍ക്കെല്ലാം വളരെ സങ്കടമുണ്ടായി. അവര്‍ വിചാരിച്ചു, “ഈശ്വരാ! ഞങ്ങളുടെ ചക്രവര്‍ത്തി ഇനി ഞങ്ങളുടെ കൂടെയില്ല. ഇനി ഞങ്ങളെ ആര് സംരക്ഷിക്കും?”
ബലിചക്രവര്‍ത്തി തന്റെ പ്രജകളോട് ഒരു വാഗ്ദാനം ചെയ്തു, എല്ലാ വര്‍ഷവും താന്‍ അവരെ സന്ദര്‍ശിക്കുമെന്നും അനുഗ്രഹിക്കുമെന്നും, ആ ദിവസമാണ് ഓണമായി ആഘോഷിക്കുന്നത്. നന്മ എപ്പോഴും സല്ഫലങ്ങള് തരുന്നു.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: