മറ്റുള്ളവര്‍ കേരളീയരുടെ മാതൃക അനുകരിക്കണം. കൃത്യാന്തരബാഹുല്യങ്ങള്‍ ക്കിടയിലും നെറ്റിയില്‍ വിഭൂതി ചാര്‍ത്താന്‍ അവര്‍ മറക്കാറില്ല. രാവിലെയും വൈകിട്ടും അവര്‍ ക്ഷേത്രദര്‍ശനം നടത്തുന്നു.
ജനം പറയുന്നത് കേരളം ഒരു കമ്യൂണിസ്റ്റ് സംസ്ഥാനമാണെന്നാണ്. സ്വാമിക്ക് ആ അഭിപ്രായത്തോട് യോജിപ്പില്ല. അത് കമ്യൂണിസ്റ്റല്ല, നിങ്ങളാണ് അടുത്തതായി വരുന്നത് എന്നാണ്. ഇവിടെയാണ് കമ്യൂണിസ്റ്റ് എന്ന ഉച്ചാരണത്തെ വിഘടിപ്പിച്ച് ‘കം – യു – നെക്സ്റ്റ്’ എന്ന വാക്കാക്കി മാറ്റിയതിന്റെ സ്വാരസ്യം. അവരുടെ പവിത്രവികാരങ്ങള് അവരെ ഈശ്വരനോട് അടുപ്പിക്കുന്നു.
ഓണം എന്ന മംഗളാവസരത്തില്‍ എല്ലാ ആളുകളും ക്ഷേത്രങ്ങളില്‍ പോയി പ്രത്യേക പൂജകള്‍ കഴിക്കുന്നു. അവര്‍ കൂട്ടംകൂട്ടമായി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകുന്നു. ഭജനകള്‍ പാടുന്നു, പരമാനന്ദം അനുഭവിക്കുന്നു.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: