വഴിയരികിലെ മരച്ചുവട്ടില്‍ ഏതാണ്ട് നഗ്നനായി, കൊടുംതണുപ്പില്‍ കോടിവിറച്ചുകൊണ്ടും, ഒരുപക്ഷേ പട്ടിണിയും രോഗവുംകൊണ്ട് തളര്ന്നവശനായും പ്രവര്‍ത്തിക്കുന്ന ആ മഹാത്മാവ്, തിന്നുതടിച്ച കൊഴുത്ത ഒരു പ്രാപഞ്ചികമനുഷ്യന് “ഹൃദയഭേദകമായ ദൈന്യത്തിന്റെ ഒരു നിദര്‍ശന”മായി കാണപ്പെട്ടേക്കാം. ആ പണക്കാരന് അവനെ ഒരു ഭ്രാന്തനായി കണക്കാക്കിയേക്കാം. സര്വ്വസമ്പൂര്ണമായ ആത്മീയാനന്ദം നുകര്‍ന്നുകൊണ്ടിരിക്കുന്ന ആ മഹാത്മാവ് ആ ധനികന്റെ കര്‍ണ്ണാരുന്തുദമായ കാറിന്റെ ‘ഹോണ്‍’ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു കണ്മിഴിക്കുകയും അവിടെ തടിച്ചുകൂടിയ ജനങ്ങളോട് ഇങ്ങനെ വിളിച്ചുപറയുകയും ചെയ്തേക്കാം. “നിങ്ങളിലോരോരുത്തരും രാജാധിരാജനായിരിക്കേ കേവലം കൃമികളുടെ മട്ടില്‍ ജീവിതഭാരവുംപേറി നടക്കുന്ന നിങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഭ്രാന്തന്മാര്.” എന്ന്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: