ലോകത്തെപ്പറ്റിയുള്ള മിത്ഥ്യാസ്വപ്നങ്ങളെല്ലാം ത്യജിക്കാനും സ്വന്തം സ്വര്ഗ്ഗീയമാഹാത്മ്യത്തെ ഓര്‍ക്കാനും മനസ്സിനെ പരിശീലിപ്പിക്കുകയെന്ന ബൃഹത്തായ സാങ്കേതിക പദ്ധതിയാണ് ‘ധ്യാനം’. ക്ഷമാപൂര്‍വ്വം ഈദൃശമായ പിഴയ്ക്കാത്ത അഭ്യാസംവഴി, ധ്യാനം അനുഭവത്തിന്റെ മേഖലകളിലേക്കേറാനുള്ള മാര്‍ഗ്ഗത്തെ കൂടുതല്‍ വിശാലമായി തുറന്നുവയ്ക്കുന്നു. ഉയര്‍ന്നുപോകുന്തോറും ധ്യാനനിമഗ്നമായ മനസ്സിന്റെ സമാധാനപൂര്‍ണമായ ശൂന്യതലത്തില്‍ സ്ഥിരബോധത്തിന്റെ വൈദ്യുതമഹാശക്തി ശേഖരം സമുല്ഭൂതമാകുന്നു. ആ ശക്തിശേഖരം അതിന്റെ ഉച്ചകോടിയിലെത്തുമ്പോള്‍ ചിന്നിച്ചിതറുകയും യഥാര്‍ത്ഥ ജ്ഞാനത്തിന്റെ കണ്ണഞ്ചിക്കുന്ന തൂവെളിച്ചത്തില്‍ ഇങ്ങനെ ബോധോദയം ഉണ്ടാവുകയും ചെയ്യുന്നു. “അഹമേവാസ്തി” – “ജഗത്ത്, ചഞ്ചലമനസ്സിനാല് സൃഷ്ടിക്കപ്പെട്ട ഒരു ഭ്രാന്തിമാത്രമായിരുന്നു.” – “ഏകമേവാദ്വിതീയം”, “സത്യം”, “ഈശ്വരന്”, സച്ചിദാനന്ദ പരമാത്മാഹം” – “ശിവോഹം”, “ആനന്ദോഹം.”
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: