കോട്ടയം: തിരുവാര്‍പ്പിലെ വീട്ടില്‍നിന്നും കണ്ടെടുത്ത വ്യാജ ഡോളര്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും. കേസില്‍ പിടിയിലായ തിരുവാര്‍പ്പ് കൊച്ചുപറമ്പില്‍ ഡോ. കൃഷ്ണകുമാരി (59), മകന് ജിതേന്ദ്ര വേണുഗോപാല്‍ പിഷരാടി (35) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്താരാഷ്ട്രബന്ധമുള്ളതിനാല് ലോക്കല്‍ പൊലിസിന്റെ അന്വേഷണത്തില്‍ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്പിക്കാന് ആലോചിക്കുന്നത്.
ബാംഗ്ലൂര്‍, മുംബൈ, ദല്‍ഹി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സംഘങ്ങളാണ് തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. നൈജീരിയന്‍ തട്ടിപ്പു സംഘം വ്യാജ ഡോളര്‍ നല്കി ഇവരെ കബളിപ്പിച്ചതാകാമെന്നും പൊലിസ് കരുതുന്നു. ഇതിനൊടകം 50ലക്ഷത്തിലേറെ ഇന്ത്യന്‍ കറന്‍സി വിദേശ തട്ടിപ്പുസംഘത്തിന് ഇവര്‍ കൈമാറിയതായും പൊലിസ് സംശയിക്കുന്നു. തട്ടിപ്പിനിരയായിട്ടും ഇവര്‍ പരാതിപ്പെടാതിരുന്നതിലെ ദുരൂഹതയും പൊലിസ് അന്വേഷിക്കുന്നു.
കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്കുന്നതു സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. ജില്ലയിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തിയതായും പൊലിസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: