വെറുതെ ക്ഷമിച്ചതുകൊണ്ടുമാത്രം അത് പ്രതികരണമാവുകയില്ല. പ്രതികരണത്തില്‍ പ്രതികാരബുദ്ധിയോ വെറുപ്പോ ഭയമോ ഒന്നും ഉണ്ടാവില്ല. പലരും പുറമെ ക്ഷമിക്കുന്നതുപോലെ കാണപ്പെട്ടാലും ഉള്ളില്‍ ശക്തമായ വെറുപ്പ് ഉണ്ടായിരിക്കും. അല്ലെങ്കില്‍ പ്രതികാരബുദ്ധി വച്ചുകൊണ്ടായിരിക്കും. നമ്മളേക്കാള്‍ ശക്തനെ നേരിടേണ്ടിവരുന്നിടത്ത് ആരായാലും ക്ഷമ കാണിച്ചെന്നിരിക്കും. അത് ക്ഷമയല്ല, ദുര്ബ്ബലതയും ഭീരുത്വവുമാണ്. തല്ലുകൊണ്ടാല്‍ തിരിയെ കൊടുക്കാന്‍ കഴിയാത്തതുകൊണ്ടുമാത്രം ദേഷ്യം ഉള്ളിലടക്കി ക്ഷമയുടെ മറവില്‍ മുഖം രക്ഷിക്കുകയാണവിടെ ചെയ്യുന്നത്. അദ്ധ്യാപകന്റെയോ മാതാപിതാക്കളുടെയോ ശിക്ഷ ഏറ്റുവാങ്ങുന്ന കുട്ടിക്ക് ക്ഷമയുണ്ടായിട്ടല്ല തിരിയെ അവരെ അടിക്കാത്തത്. അവിടെ ദേഷ്യം നിസ്സഹായത കൊണ്ട് ഉള്ളിലമര്ത്തുകയാണ്. അത് അബോധമനസ്സില്‍ കിടക്കും. എപ്പോഴെങ്കിലും അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും നേരെ ആ ദേഷ്യം പൊട്ടിത്തെറിക്കും. അവിടെ പ്രതികരണമല്ല പ്രതിക്രിയയാണ് സംഭവിക്കുന്നത്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: