ചങ്ങനാശ്ശേരി: വിവാദസര്ക്കുലറുകളിലൂടെയും അപ്രഖ്യാപിത നിയമനനിരോധനത്തിലുടെയും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണെന്ന് ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തി. സ്റ്റാഫ് ഫിക്സേഷന് അനന്തമായി നീളുന്നത് അധ്യാപകരെ ആശങ്കപ്പെടുത്തുന്നു. സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി പ്രഥമാധ്യാപകര്‍ക്ക് ബാധ്യതയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പെരുന്നയില്‍ ചേര്‍ന്ന സംസ്ഥാന സമിതി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ആഗസ്റ്റ് 2 ന് ധര്‍ണ്ണ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. പ്രസന്നകുമാര്‍, ജി. രാജേഷ്, സി.ആര് സുരേഷ്, ടി.കെ രമേശന്, ദീപ്തി.വി, ടി.കെ ജയലക്ഷ്മി, ബിജു ദിവാകരന്, ശ്രീനിവാസന്, കെ.പി മുകുന്ദന്, രാജേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: