മനസ്സ് കുറേ നേരം അടങ്ങിയിരിക്കും. പിന്നെ മറ്റൊരു പ്രശ്നവുമായി ഉയിര്ത്തെഴുന്നേല്ക്കും. ആളുകള്‍ക്ക് തല്ക്കാലം ബുദ്ധിയുടെ ജിജ്ഞാസ ശമിപ്പിക്കുന്ന ഒരു ഉത്തരം കിട്ടിയാല്‍ മതി. അല്ലാതെ പ്രശ്നത്തെ പൂര്‍ണമായും നേരിടാനും സ്വയം പരിഹരിക്കാനും ആരും ഒരുക്കമല്ല. അതെങ്ങനെ വേണമെന്ന് പറഞ്ഞ് കൊടുക്കാനാളുണ്ടെങ്കില്ക്കൂടി ആ വഴി നടക്കാനാര്ക്കും വയ്യ. മറ്റൊരാള്‍ പറഞ്ഞു കേള്‍ക്കുന്ന ഉത്തരങ്ങള്‍ തന്നെയാണ് സംശയിക്കുന്ന, ചോദ്യം ചോദിക്കുന്ന മനസ്സിന് ആഹാരമായിത്തീരുന്നത്. മറ്റൊരാള്‍ പറഞ്ഞു കേള്‍ക്കുന്ന ഒരുത്തരം ബുദ്ധിയുടെ വിശപ്പ് അല്പ്പനേരത്തേക്ക് ശമിപ്പിച്ചേക്കാം. ഒപ്പം തന്നെ അത് ചിന്തയ്ക്ക് പുതിയ ആശയങ്ങളും സംഭാവന ചെയ്യുകയാണ്. മറ്റൊരു ചോദ്യത്തിന് അവിടെ വിത്തുപാകുന്നു. ക്രമേണ അതൊരു ശീലമായിത്തീരുന്നു. മനസ്സ് എന്തിനെയും സംശയിക്കാനും ചോദ്യം ചെയ്യാനും തുടങ്ങുന്നു. ഹൃദയത്തിന്റെ സ്വരത്തിന് നമ്മള് ചെവി കൊടുക്കാതാകുന്നു. ശിശുസഹജമായ വിശ്വാസത്തിന്റെ ഉറവ നമ്മളറിയാതെ വറ്റുകയാണ്. ഹൃദയചോദനകളില് വിശ്വസിക്കാന്‍ നമുക്ക് കഴിയാതെ വരുന്നു. സ്നേഹവിശ്വാസങ്ങള്‍ ഒഴിഞ്ഞ ഹൃദയം കൊണ്ടു പ്രതികരണമെന്തെന്നറിയണമെങ്കില് എങ്ങനെ സാധിക്കാനാണ്.?
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: