ചങ്ങനാശ്ശേരി: ബദരീനാഥില്‍നിന്നും മടങ്ങിയെത്തിയത് ഭാഗവതമഹിമകൊണ്ടുതന്നെയാണെന്ന് ഇത്തിത്താനം നാരായണന്‍നായര്‍ നടുക്കം വിട്ടുമാറാതെ പറയുന്നു.
ഉത്തരാഖണ്ഡ് പ്രളയ ദുരിതത്തെ തുടര്‍ന്ന് ബദരിനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയവരുടെ കൂട്ടത്തില്‍ ഇത്തിത്താനം നാരായണന്‍നായരും സംഘവും ഉണ്ടായിരുന്നു. ബദരീനാഥ് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം നടത്താന്‍ യജ്ഞാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസിനോടൊപ്പം പുറപ്പെടുകയായിരുന്നു. ജൂണ്‍ ഏഴാം തീയതിയായിരുന്നു ഇവിടെനിന്നും പുറപ്പെട്ടത്. പതിമൂന്നാം തീയതിയായിരുന്നു ഇവിടെനിന്നും പുറപ്പെട്ടത്. പതിമൂന്നാം തീയതി സപ്താഹം ആരംഭിച്ച് അഞ്ചാംദിവസമാണ് പ്രകൃതി കലിതുള്ളിലയത്. തുടര്‍ന്നുണ്ടായ ശക്തമായ പ്രളയത്തില്‍ ഗംഗാനദിയിലെ ജലനിരപ്പുയരുന്നതുകണ്ട് സംഘം ഭയചകിതരായി. കേദാര്‍ നാഫില്നിന്നും ബഥരീനാഥിലേക്കുള്ള 48 കിലോമീറ്റര്‍ റോഡ് ഒലിച്ചുപോയി. വൈദ്യുതിയും നിലച്ചു. എന്തുസംഭവിക്കുമെന്നറിയാതെ കൂട്ട പ്രാര്‍ത്ഥന നടത്തി. ആയിരക്കണക്കിന് സന്യാസിമാര്‍ ബഥരീനാഥ് ക്ഷേത്രത്തില്‍ അകപ്പെട്ടു. 24 മണിക്കൂറിനകം ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നുള്ള അറിയിപ്പും കൂടുതല്‍ ഭയപ്പാടുള്ള വാക്കയാതായി നാരാണന്‍നായര്‍ പറഞ്ഞു.
സ്വാമിനിമാരായ മാതാശാന്തിയമ്മ, മാതാകല്യാണിയമ്മ, മംഗളാനന്ദസ്വാമികള്‍, നൂറനാട് പുരുഷോത്തമന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബദരീനാഥിലെ ഭാഗവതസപ്താഹം കഴിഞ്ഞ് കേദാര്‍ നാഥിലേക്കു പുറപ്പെടാനായിരുന്ന സംഘത്തിന്റെ ഉദ്ദേശ്യം.
പട്ടാളമേധാവി ഇരിങ്ങാലക്കുട സ്വദേശി സോമന് നമ്പ്യാര്‍ ഞങ്ങളെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി കഴിയുന്ന സഹായം ചെയ്തു. അദ്ദേഹത്തെ ഈശ്വരനുതുല്യം കാണുന്നുവെന്ന് നാരായണന് നായര്‍ പറഞ്ഞു. ആറു പേരുമാത്രം കയറാവുന്ന ഹെലികോപ്പ്ടറില്‍ ശ്രീനഗറിലുള്ള പട്ടാള ക്യാമ്പില്‍ ഞങ്ങളെ എത്തിച്ചു. തുടര്‍ന്ന് ജീപ്പില്‍ വനത്തിലൂടെ കിലോമീറ്ററോളം യാത്ര ചെയ്തു. വന്നവഴികളിലെല്ലാം ആര്‍എസ്എസിന്റെയും എബിവിപിയുടെയും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഭക്ഷണപ്പൊതികള്‍ നല്‍കിയതായും നാരായണന് നായര്‍ ഓര്‍മ്മിക്കുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് നാരായണന്‍നായര്‍ ഇത്തിത്താനം മണ്ണുകുന്നേല്‍ വീട്ടിലെത്തിയത്. ഉത്തരഖണ്ഡ് സര്‍ക്കാരും കേരള സര്‍ക്കാരും രണ്ടായിരം രൂപാവീതം ധനസഹായം നല്‍കിയതായും അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: