കോട്ടയം: വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡിലെ പ്രശ്നം തീര്‍ക്കുന്നതിനായി മന്ത്രി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ നഗരസഭയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നഗരസഭ പഞ്ചായത്തിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇത് ഒരു നാടകത്തിന്റെ ഒന്നാം അദ്ധായത്തിലെ ആദ്യ സൂചികയാണ്. വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് പ്രശ്നത്തില്‍ ജില്ലാ കളക്ടറും നഗരസഭയും പഞ്ചായത്തും നാടകം കളിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ പൊട്ടന്മാരാക്കുകയാണ്.
നഗരത്തില്‍ കുമിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാന്‍ ആര് ആരോട് റിപ്പോര്‍ട്ട് ചോദിക്കണം. അതിനും മന്ത്രി കളക്ടറോടും കളക്ടര്‍ നഗരസഭയോടും റിപ്പോര്‍ട്ട് ചോദിക്കും. റിപ്പോര്‍ട്ടു ചോദിച്ചാല്‍ മാലിന്യം മാറുകയില്ലല്ലോ. എല്ലാവരും പരസ്പരം പഴി ചാരുകയാണ്. നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടി അഴുകിത്തുടങ്ങി. ദുര്‍ഗന്ധം അസഹനീയമാകുന്നു. നേതാക്കളുടെ പ്രഖ്യാപനം മാത്രം ഒരു മുടക്കവുമില്ലാതെ നടക്കുന്നു. നഗരസഭയും പഞ്ചായത്തും ഭരിക്കുന്നത് കോണ്‍ഗ്രസ്. സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസിന്റേത്. പിന്നെ പ്രശ്നം തീര്‍ക്കാന്‍ എന്താണ് തടസ്സം. മാലിന്യം സംസ്കരിക്കാന്‍ നഗരസഭ തയ്യാറാക്കുന്ന ഏതു പദ്ധതിക്കും ആവശ്യമായ പണം നല്‍കാമെന്ന് മന്ത്രി തിരുവഞ്ചൂര്‍ വാഗ്ദാനം ചെയ്യുന്നു. സമരം ഇന്ന് പത്ത് ദിവസം പിന്നിടുന്നു. സമരത്തില്‍ നിന്നും പിന്മാറില്ലെന്നും നഗരസഭയുമായി ചര്‍ച്ചയില്ലെന്നും വിജയപുരം പഞ്ചായത്ത്. സര്‍ക്കാര്‍ നടപടി സ്വീകരിക്കട്ടെ എന്ന നിലപാടില്‍ നഗരസഭ ഉറച്ചു നില്ക്കുന്നു. റിപ്പോര്‍ട്ടും പഠനവും ഉന്നതാധികാരികളുടെ സന്ദര്‍ശനവും. മറ്റൊരു നടപടിയുമില്ല. ജനം മടുത്തു. ഇനി ഇതൊക്കെ എങ്ങിനെ സഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: