ന്യൂദല്‍ഹി: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തോട് നടന് സല്മാന് ഖാന് ഒടുവില്‍ പ്രതികരിച്ചു. സംഭവത്തില്‍ തന്റെ പേരു വലിച്ചിഴച്ചതിനെ താരം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ജൂണ്‍ 2ന് മുംബൈയിലെ ജുഹുവിലുള്ള വസതിയിലാണ് ജിയാ ഖാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശസ്ത ചലച്ചിത്ര താരം സറീന വഹാബിന്റെ മകനായ സൂരജ്പഞ്ചോളിയുമായുള്ള പ്രണയബന്ധം തകര്‍ന്നതാണ് ജിയയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നാലെ, തന്റെ മകളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സൂരജിനെ പ്രേരിപ്പിച്ചത് സല്‍മാനാണെന്ന ആരോപണവുമായി ജിയയുടെ അമ്മ റാബിയ രംഗത്തെത്തി.
സൂരജിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അയാളുടെ അച്ഛനായ ആദിത്യ പഞ്ചോളിക്ക് നിര്‍ദേശം നല്‍കിയിരുന്നില്ല. ജിയയുടെ കുടുംബത്തോട് അനുകമ്പയുണ്ട്. പക്ഷേ, റാബിയ പറഞ്ഞതെല്ലാം അസംബന്ധം, സല്മാന് വ്യക്തമാക്കി.
സൂരജും ജിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. ഒരു മാഗസിനില്‍ നിന്നാണ് ഇരുവരും പ്രേമത്തിലാണെന്ന വിവരം അറിയുന്നത്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തനിക്കു സമയമില്ലെന്നും സല്മാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: