ബംഗളൂരു: രാജ്യത്തെ മുന്‍നിര സോഫ്റ്റ്വെയര് കമ്പനികളായ ഇന്‍ഫോസിസും വിപ്രോയും ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചു. ഇന്‍ഫോസിസില്‍ എട്ട് ശതമാനവും വിപ്രോയില്‍ ആറ് മുതല്‍ എട്ട് ശതമാനവുമാണ് ശമ്പള് വര്‍ധന.
ഇന്‍ഫോസിസിന്റെ ചെയര്മാന് സ്ഥാനത്തേക്ക് നാരായണ മൂര്‍ത്തി തിരിച്ചെത്തി രണ്ടാഴ്ച കഴിയും മുന്‍പാണ് പുതിയ ശമ്പള വര്‍ദ്ധനവ്. ഇന്‍ഫോസിസിലെ 1.5 ലക്ഷം ജീവനക്കാര്‍ക്കാണ് പുതിയ ആനുകൂല്യം ലഭിക്കുന്നത്. ജൂലൈ 1 മുതല്‍ പുതിയ ശമ്പളം നിലവില്‍ വരും. ഇന്ത്യയിലെ ജീവനക്കാര്‍ക്ക് എട്ട് ശതമാനം ശമ്പളം വര്‍ദ്ധിച്ചപ്പോള്‍ വിദേശത്തുള്ളവര്‍ക്ക് മൂന്ന് ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ശമ്പളം വര്‍ദ്ധിപ്പിച്ചിരുന്ന വിപ്രോ ഇന്‍ഫോസിസിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ശമ്പളം വര്‍ദ്ധിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്‍ഫോസിസ് ശമ്പളം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ അവിടേക്ക് ജീവനക്കാര്‍ പൊഴിഞ്ഞു പോകാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് വിപ്രോയുടെ നടപടി.
ഇന്ത്യയിലെ മികച്ച തൊഴിലാളി സൗഹൃദ കമ്പനിയായിരുന്ന ഇന്‍ഫോസിസ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി നഷ്ടത്തിലായിരുന്നു. നഷ്ടത്തില്‍ നിന്ന് കമ്പനിയെ രക്ഷിക്കാന്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: