ക്രിക്കറ്റ് കളിയ്ക്കിടെ വാതുവയ്പുകാരുടെ കൈയില്‍ നിന്നും കോഴ വാങ്ങിയെന്ന് ആരോപണമുയര്‍ന്ന് കെണിയില്‍ അകപ്പെട്ട ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പാവം കളിക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായി. ഇക്കാര്യത്തില്‍ ആരെയാണ് യഥാര്‍ത്ഥത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്? വെള്ളക്കാര്‍ അവധി ദിവസങ്ങളില്‍ കൂടുതല്‍ സമയം വെയില്‍കൊണ്ട് തൊലിയ്ക്ക് നിറം വരുത്തുവാന്‍ കളിച്ചിരുന്ന കളിയാണ് ക്രിക്കറ്റ്. ഒരു ദിവസം മുഴുവനായൊ അല്ലെങ്കില്‍ കുറെ ദിവസങ്ങള്‍ അടുപ്പിച്ചൊ വലിയ ആയാസം ഇല്ലാത്ത ഒരു കളി കണ്ടെത്തുകയായിരുന്നു. വലിയ ആയാസം ഇല്ലാത്തതുകൊണ്ടായിരിയ്ക്കാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ചുരുക്കം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഈ കളി തന്നെ ബോധിച്ചു. അവര്‍ ദിവസങ്ങളോളം മറ്റൊരു പണിയും ചെയ്യാതെ ഈ കളി കണ്ട് സമയം നഷ്ടപ്പെടുത്തുന്നു.
കേരളത്തിലെ കുറെ ആളുകള്‍ ഈ കളി കണ്ട് സന്തോഷിക്കുവാനല്ല പകരം അതൊരു സമൂഹത്തിലെ നിലവാരമായി കരുതുന്നതുകൊണ്ടാണ്. അതുകൊണ്ട് ക്രിക്കറ്റ് കളി എത്ര ബോറന് പ്രകടനം ആയാലും കളി കാണാന്‍ സ്റ്റേഡിയത്തില്‍ നിറയെ കാഴ്ചക്കാരെ കിട്ടുമെന്ന് ഭാരവാഹികള്ക്കറിയാം. അതുകൊണ്ട് തന്നെ മറ്റു കളികള്ക്കില്ലാത്തത്ര പ്രതിഫലം ക്രിക്കറ്റ് കളിക്കാര്‍ക്ക് ലഭിക്കുന്നു. അത് കളിക്കാരെ അഹങ്കാരികളാക്കി മാറ്റുന്നു. പണത്തിനുവേണ്ടി കളിയില്‍ ആത്മാര്‍ത്ഥത നഷ്ടപ്പെടുത്തി ചില ചതിപ്രയോഗങ്ങള്‍ കാണിക്കാനും ശ്രമിക്കുന്നു. ഇതിനൊക്കെ കാരണം ഈ ബാലിശമായ കളി കാണാന്‍ എത്ര പണവും മുടക്കാനും സമയം കളയാനും ഇന്ത്യക്കാരന് തയ്യാറാണ് എന്നതാണ്. കൂടാതെ നമ്മുടെ ഒരു എംപി മുഴുവന്‍ സമയവും ലീഗ് കളികള്‍ക്ക് വേണ്ടി സമയം ചെലവാക്കുന്നു. അദ്ദേഹം ഈ കളിയില്‍നിന്നും പണം പോക്കറ്റിലാക്കുന്ന മിടുക്കന്. ഇങ്ങനെ സ്വന്തം പണം മുടക്കി കളി കാണുന്ന വിഡ്ഡികളായ ജനങ്ങളും കളിയില്‍നിന്നും പണം തട്ടിയെടുക്കുന്ന മിടുക്കനായ ജനപ്രതിനിധിയും ഒരുപോലെ പ്രതിസ്ഥാനത്താണ്.
ഇത്തരത്തില്‍ ക്രിക്കറ്റ് കളിക്കാരെയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാരെയും ബോളിവുഡ് സിനിമാ താരങ്ങളെയും ഒരുപോലെ ഉള്ളം കയ്യിലിട്ട് അമ്മാനമാടുന്ന ദാവൂദ് ഇബ്രാഹിം എന്ന കൊടും ഭീകരന്. പാക്കിസ്ഥാനിലും ദുബായിയിലും ആയി അയാളുടെ ബിസിനസ്സ് സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നു. കളിയിലെ വാതുവയ്പുകാരുടെ തലവനായി വിരാജിക്കുന്ന ഇയാള്‍ അതില്‍നിന്നും ഉണ്ടാക്കുന്നതും കോടികളാണ്. ഈ പണമാണ് ഇന്ത്യയില്‍ തീവ്രവാദം വ്യാപിപ്പിക്കുന്നതിനായി ലഷ്ക്കറെ തൊയ്ബ പോലുള്ള രാജ്യദ്രോഹികള്‍ക്ക് ലഭിക്കുന്നത്. നമ്മുടെ നാട്ടിലെ പല പ്രമുഖരായ സ്വര്‍ണവ്യാപാരികള്‍ക്കും ലഭിയ്ക്കുന്ന സ്വര്‍ണം മുഴുവനായും ദാവൂദിന്റെ വകയാണെന്നറിയുമ്പോള് അയാളുടെ സാമ്രാജ്യത്തില്‍ ഭാരതവും ഒരു കണ്ണിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ദാവൂദിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവനും ഇന്ത്യയെ നശിപ്പിക്കാന്‍ വേണ്ടിയുള്ളവയായതുകൊണ്ട് അയാളുടെ സ്വര്‍ണത്തില്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന് ഉള്ള ലോഹങ്ങളും സ്വര്‍ണത്തോടൊപ്പം കലര്‍ത്തിയാണ് ഉണ്ടാക്കുന്നത്. ക്രിക്കറ്റ് കളിയിലെ വാതുവയ്പിലൂടെയും ക്യാന്‍സര്‍ ഉണ്ടാക്കുന്ന സ്വര്‍ണ വില്‍പ്പനയിലൂടെയും കോടികള്‍ ലാഭം കൊയ്യുന്നതോടൊപ്പം ഭാരതത്തിന്റെ യശ്ശസ്സിനും സാമ്പത്തിക ഭദ്രതയ്ക്കും കോട്ടം വരുത്തുവാന്‍ അയാള്‍ക്ക് സാധിക്കുന്നു. കണ്ടയ്നറുകളില്‍ കൂടി കോടികളുടെ കള്ളപ്പണം നാട്ടിലേയ്ക്ക് അയച്ച് കളിയ്ക്കുന്ന ദാവൂദിന്റെ കൈയിലെ വെറും പാവകളാണ് നമ്മുടെ കളിക്കാരും രാഷ്ട്രീയക്കാരും ബോളിവുഡ് സിനിമാ താരങ്ങളും.
കെ.സി.ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: