ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭയന്നിരുന്നതുതന്നെ സംഭവിച്ചു. ഉറക്കത്തിലും ഭയന്നിരുന്ന നരേന്ദ്രമോദിയുടെ ദേശീയ രാഷ്ട്രീയ സാന്നിദ്ധ്യം യാഥാര്‍ത്ഥ്യമായി. ഇനി പേക്കിനാവുകള്‍ കൂടും. പകല്കിനാവുകള് പൊലിയുന്ന വേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കേന്ദ്രത്തിലെ ഭരണമുന്നണി കൂട്ടുകാര്‍ക്കും ഒരേ ഒരു വഴി പെട്ടെന്ന് പൊതു തെരഞ്ഞെടുപ്പു നടത്തുകയാണ്. അതെ ഒരു ഫ്ലാഷ് ഇലക്ഷന്.
യുദ്ധരംഗത്തും ചതുരംഗക്കളിയിലും അങ്ങനെയാണ്. പരാജയം ഉറപ്പാകുമ്പോള്‍ എതിരാളിക്ക് കൂടുതല്‍ തയ്യാറെടുപ്പിനുള്ള അവസരം കൊടുക്കാതെ ഒരു ആക്രമണം. തോറ്റകളിയെന്നോ കൈവിട്ടകളിയെന്നോ ഒക്കെ നാട്ടുഭാഷയില്‍ പറയും. ഇനി അതിനാകും കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ നീക്കം.
നരേന്ദ്ര മോദിയുടെ ദേശീയ രാഷ്ട്രീയത്തിലെ സാധ്യത ബിജെപിയേക്കാള്‍ മുമ്പേ തിരിച്ചറിഞ്ഞത് കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെയാണ് കൊണ്ടുപിടിച്ചു മോദിവിരുദ്ധ പ്രചാരണം നടത്താന്‍ അവര്‍ തയ്യാറായതും. അതിനു ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചതും. പക്ഷേ കോണ്‍ഗ്രസിന് കണക്കുകള്‍ പിഴക്കുകയായിരുന്നു, മോദിവിരുദ്ധ പ്രചാരണങ്ങളും മോദിയുടെ റേറ്റിംഗ് കൂട്ടിയതേ ഉള്ളു.
ഇനിയിപ്പോള്‍ തന്ത്രം മറ്റൊന്നാണ്. എത്രയും വേഗം പെതു തെരഞ്ഞെടുപ്പ്. അതിനുള്ള കരുനീക്കങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ചുവടുവെയ്പ്പ്.
കാരണം, മോദിക്ക് ഇനി കൊടുക്കുന്ന ഓരോ മാസവും ദിവസവും അല്ല മണിക്കൂറുകളും കോണ്‍ഗ്രസിന്റെ പതനത്തിലേക്കുള്ള കൂപ്പുകുത്തലിന് ആക്കം കുട്ടും. മോദിക്ക് രാജ്യവ്യാപകമായ ഒരു പര്യടനത്തിനു പോലും സമയം കൊടുക്കാതിരിക്കുകയാണ് ഉദ്ദേശ്യം.
മാത്രമല്ല, രാജസ്ഥാന്, മധ്യപ്രദേശ്, ദല്‍ഹി, ബീഹാര്‍, ഛത്തീസ്ഗഢ്, മിസോറാം എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും വരികയാണ്. അവിടങ്ങളില്‍ ഒന്നുംതന്നെ കോണ്‍ഗ്രസിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ നിലവിലെ സാഹചര്യം പോരാ. ആ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പൊതുതെരഞ്ഞെടുപ്പു നടത്തുന്നതെങ്കില്‍ അതു കനത്ത പരാജയമാകും. അതിനാല്‍ ഇനി ഒറ്റവഴിമാത്രം. ഈ വര്‍ഷത്തെ സംസ്ഥാന തെരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളും പൊതു തെരഞ്ഞെടുപ്പും ഒന്നിച്ചാക്കുക, നേരത്തേ ഒരു പൊതു തെരഞ്ഞെടുപ്പ്. അതിനുമുമ്പു ഭക്ഷ്യ സുരക്ഷാ ബില്‍ പോലെ ചില ചില്ലറ ഗിമ്മിക്കുകളും. അങ്ങനെ ഒരു ഫ്ലാഷ് ഇലക്ഷന്.
അനൗദ്യോഗികമായി ഈ സാധ്യത കോണ്‍ഗ്രസ് പരീക്ഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നു അവരുടെ ഒരു ദേശീയ നേതാവ ്സമ്മതിക്കുന്നു, ഒപ്പം ഒരു സമാധാനവും, മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ലല്ലോ എന്ന്. കാരണം കോണ്‍ഗ്രസിന് അവതരിപ്പിക്കാന്‍ മടിയും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ആണത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: