ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറിയും മലയാളിയുമായ വിന്‍സെന്റ് ജോര്‍ജിനെതിരായ സ്വത്ത് കേസ് സിബിഐ അവസാനിപ്പിച്ചു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു സിബിഐ നടപടി.
2001 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസ് 12 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനു ശേഷമാണ് അവസാനിപ്പിക്കുന്നത്. സി.ബി.ഐയെ സര്‍ക്കാരിന്റെ ചട്ടുകമാക്കിയെന്നും അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയാണെന്നും പ്രമുഖരെ രക്ഷിച്ചെടുക്കുകയാണെന്നുമുള്ള ആരോപണങ്ങള്‍ക്കിടെയാണ് സോണിയയുടെ സെക്രട്ടറിക്ക് എതിരായ കേസ് പിന്‍വലിച്ചത്.
അനധികൃത സ്വത്തു സമ്പാദനം തെളിയിക്കുന്ന രേഖകള്‍ വിന്‍സെന്റ് ജോര്‍ജിന്റെ വസതിയില്‍ നിന്നു കണ്ടെടുത്തതായി സിബിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. ജോര്‍ജ് ദല്‍ഹിയിലും ബംഗളുരുവിലും ചെന്നൈയിലും കേരളത്തിലും കടമുറികളും വീടുകളും വസ്തുക്കളും ഫാംഹൗസും വാങ്ങിക്കൂട്ടിയെന്നും പല ബാങ്ക് അക്കൗണ്ടുകളിലായി ഒന്നരക്കോടിയുടെ സമ്പാദ്യമുണ്ടെന്നും, കോടികളുടെ അവിഹിത സ്വത്തുണ്ടാക്കിയെന്നുമായിരുന്നു കേസ്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വിന്‍സെന്റ് ജോര്‍ജ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: