ന്യൂദല്‍ഹി: മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് തക്ക മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. സംസ്ഥാനങ്ങളുടെ സഹകരണം ഇതിന് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തര സുരക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മവോയിസ്റ്റ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാവോയിസ്റ്റ് ഭീഷണി ജനാധിപത്യത്തിന് തന്നെ തിരിച്ചടിയാണ്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ പോലീസ് സേനയെ ഉപയോഗിച്ച് മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കും. അതോടൊപ്പം മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളുടെ വികസനത്തിനായി ശക്തമായ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേകം പ്രാധാന്യം നല്‍കണം. നഗരങ്ങളില്‍ ഇതിനായി പ്രത്യേകം സംവിധാനം വേണം. രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ കൂടിവരുന്നതിലും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. 2012ല്‍ സാമുദായിക സംഘടനകളുടെ എണ്ണം വളരെ കൂടി. അതിനാല്‍ വര്‍ഗീയ ശക്തികളെ അമര്‍ച്ച ചെയ്യാന്‍ എല്ലാ മുഖ്യമന്ത്രിമാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സിക്ക് തീവ്രവാദം വീണ്ടും സജീവമാക്കാന്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ശ്രമമുണ്ടെന്ന് യോഗത്തില്‍ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഹവാല പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സംഘങ്ങളുണ്ട്. പല മണിട്രാന്‍സ്ഫര്‍ കമ്പനികള്‍ വഴി ഇത്തരത്തില്‍ ഹവാല പണം എത്തുന്നുണ്ടെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി.
കേരളത്തെ പ്രതിനിധികരിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: