ന്യൂദല്‍ഹി: അഴിമതി നിയന്ത്രിക്കുന്നതിനായി ലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. മബില്‍ പാസാക്കാന്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് അദ്ദേഹം പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് അയച്ച കത്തില്‍ പറയുന്നു.
ദല്‍ഹി രാം ലീലാ മൈതാനത്താണ് ഇക്കുറിയും നിരാഹാരസമരം. തീയതിയും മറ്റും ഉടന്‍ പ്രഖ്യാപിക്കും. രാജ്യത്ത് അഴിമതിയും വിലക്കയറ്റവും കുതിച്ചുയരുകയാണ്. എന്നാല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അഴിമതി രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും സര്‍ക്കാര്‍ നിഷ്ക്രിയമാണ്. അതുകൊണ്ടുതന്നെ ഒക്ടോബറില്‍ വീണ്ടും മരണം വരെ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം.
ജന്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് ആദ്യ നിരാഹാരം അവസാനിപ്പിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമാകാത്തതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും നിരാഹാരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഹസാരെ പറഞ്ഞു.
പൊള്ളയായ വാഗ്ദാനമാണു സര്‍ക്കാര്‍ തനിക്കു നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: