ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടച്ചുനീക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ രാജ്യം ഏറെ മുന്നോട്ടു പോകാനുണ്ട്. സ്ത്രീപീഡന വിരുദ്ധ സമരങ്ങളെ നേരിടുമ്പോള്‍ അധികൃതര്‍ കൂടുതല്‍ സംവേദനക്ഷമത കാട്ടണം. സ്ത്രീസംരക്ഷണം സംബന്ധിച്ച ബോധവല്‍ക്കരണത്തിന് ഉള്‍പ്പെടെ ദേശീയ മുന്നേറ്റം ആവശ്യമുണ്ടെന്നും പ്രധാനമന്ത്രി ദല്‍ഹിയില്‍ പറഞ്ഞു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ദല്‍ഹിയില്‍ അഞ്ചുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: